തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണം പൂര്‍ത്തിയായെന്നും ഇനി അത് തടസ്സപ്പെടുത്തരുതെന്നും ശശി തരൂര്‍. വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണം യാഥാര്‍ത്ഥ്യമായ സാഹചര്യത്തിൽ നടപടിയ്ക്കെതിരെ സ്വീകരിക്കുന്ന നീക്കങ്ങള്‍ വികസനത്തെ ബാധിക്കുമെന്നും ശശി തരൂര്‍ മുന്നറിയിപ്പ് നല്കി. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള തീരുമാനം സ്വീകരിച്ചത് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരാണ്. സംസ്ഥാന സര്‍ക്കാര്‍ ലേലത്തിൽ പങ്കെടുക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ എംപി എന്ന നിലയ്ക്ക് തനിക്ക് എന്താണ് ചെയ്യാനാകുക എന്ന് ശശി തരൂര്‍ ചോദിച്ചു. ലേലത്തിൽ പങ്കെടുക്കുക വഴി സംസ്ഥാന സര്‍ക്കാര്‍ സ്വകാര്യവത്കരണത്തെ അംഗീകരിക്കുകയാണ് ചെയ്തതെന്ന് ശശി തരൂര്‍ വിലയിരുത്തി. ഇപ്പോള്‍ വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണം പൂര്‍ത്തിയായിക്കഴിഞ്ഞെന്നും ഈ സാഹചര്യത്തിൽ നടപടികള്‍ തടസ്സപ്പെടുത്തുന്നത് വിമാനത്താവളത്തിന്റെ വികസനത്തെ ബാധിക്കുമെന്നും തരൂര്‍ പറഞ്ഞു.
തിരുവനന്തപുരം ഉള്‍പ്പെടെ രാജ്യത്തെ ആറ് വിമാനത്താവളങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് പാട്ടത്തിന് കൊടുക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി. തിരുവനന്തപുരം വിമാനത്താവളം പാട്ടത്തിന് നല്‍കാനുള്ള നീക്കത്തിനെതിരെ വിവിധ സംഘടനകള്‍ രംഗത്തു വന്നിരുന്നു. എന്നാൽ സ്വകാര്യവത്കരണനീക്കവുമായി വിമാനത്താവള അതോരിറ്റി മുന്നോട്ടു പോയതോടെ സംസ്ഥാന സര്‍ക്കാരിനു വേണ്ടി കെഎസ്ഐഡിസിയും ബിഡ് സമര്‍പ്പിക്കുകയായിരുന്നു. എന്നാൽ അദാനി ഗ്രൂപ്പാണ് ലേലത്തിൽ ജയിച്ചത്. ഇതിനെതിരെ സംസ്ഥാനസക്കാര് രംഗത്തു വരികയായിരുന്നു.
തിരുവനന്തപുരം ഉള്‍പ്പെടെ രാജ്യത്തെ ആറ് വിമാനത്താവളങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് പാട്ടത്തിന് കൊടുക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി. തിരുവനന്തപുരം വിമാനത്താവളം പാട്ടത്തിന് നല്‍കാനുള്ള നീക്കത്തിനെതിരെ വിവിധ സംഘടനകള്‍ രംഗത്തു വന്നിരുന്നു. എന്നാൽ സ്വകാര്യവത്കരണനീക്കവുമായി വിമാനത്താവള അതോരിറ്റി മുന്നോട്ടു പോയതോടെ സംസ്ഥാന സര്‍ക്കാരിനു വേണ്ടി കെഎസ്ഐഡിസിയും ബിഡ് സമര്‍പ്പിക്കുകയായിരുന്നു. എന്നാൽ അദാനി ഗ്രൂപ്പാണ് ലേലത്തിൽ ജയിച്ചത്. ഇതിനെതിരെ സംസ്ഥാനസക്കാര് രംഗത്തു വരികയായിരുന്നു.