ആപ്പ്ജില്ല

കുത്തിയതോടിന് കുടിവെള്ളം നൽകിയത് ഒരു 'കിണ്ടി'

വീട്ടുമുറ്റത്തെ കിണറിനെ സംരക്ഷിച്ചുകൊണ്ടാണ് ഈ കിണ്ടി പണിയിച്ചിരിക്കുന്നത്

Samayam Malayalam 30 Aug 2018, 9:05 pm
കൊച്ചി: കേരളത്തിൽ പ്രളയം മൂലം ദുരിതത്തിലായവര്‍ പതിയെ പതിയെ സാധാരണ നിലയിലേക്ക് കരകയറിക്കൊണ്ടിരിക്കുകയാണ്. വിവിധ തലത്തിലുള്ള സഹായങ്ങള്‍ എങ്ങും എത്തുന്നുണ്ട്. കുടിവെള്ളമായാലും ഭക്ഷണമായാലും വസ്ത്രമായാലും എല്ലാം സര്‍ക്കാരും സന്മനസ്സുള്ള സന്നദ്ധപ്രവര്‍ത്തകരുമൊക്കെ ഓരോയിടത്തും എത്തിക്കുന്നുണ്ട്.
Samayam Malayalam 40509436_2142743359297892_6847390227422511104_n


മഴപെയ്ത് ഡാം തുറന്ന് പുഴയൊക്കെ കുത്തിയൊഴുകി ചെളിവെള്ളം എങ്ങും നിറഞ്ഞപ്പോഴും ഈ പ്രളയകാലത്തും ശുദ്ധമായ കുടിവെള്ളം നിലനിര്‍ത്തിയ ഒരു കിണ്ടി ശ്രദ്ധ നേടുകയാണിപ്പോള്‍. കുത്തിയതോട് എം.ജെ വിൽസൻ മണവാളന്‍റെ വീട്ടിലാണ് ശുദ്ധജലം സംഭരിച്ചിരിക്കുന്ന ഈ കിണ്ടിയുള്ളത്.

പത്തടി ഉയരവും ആറടി വ്യാസവുമാണ് ഇതിനുള്ളത്. വീട്ടുമുറ്റത്തെ കിണറിനെ സംരക്ഷിച്ചുകൊണ്ടാണ് ഈ കിണ്ടി പണിയിച്ചിരിക്കുന്നത്. പ്രളയം മൂലം സമീപത്തെ വീടുകളും കിണറുകളുമാകെ ചെളിവെള്ളം കയറിയപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞിരുന്നവര്‍ പോലും കുടിവെള്ളത്തിനായി ആശ്രയിച്ചത് ഈ കിണ്ടിയെ ആയിരുന്നു. ആളുകള്‍ വഞ്ചിയിൽ പാത്രങ്ങളുമായെത്തി ഏണി വച്ച് കയറിയാണ് കിണ്ടിയിൽ നിന്ന് ബക്കറ്റിട്ട് വെള്ളമെടുത്തിരുന്നത്.

മൂന്ന് നിലയുള്ള വില്‍സന്‍റെ വീടിന്‍റെ മൂന്നാം നിലയിൽ സമീപത്തെ വീടുകളിലുള്ള 40പേര്‍ 5 ദിവസം അഭയം തേടിയിരുന്നു. വെള്ളപ്പൊക്കത്തില്‍ പത്തടിയുള്ള കിണ്ടിയുടെ 9 അടി വരെ വെള്ളം വന്നിരുന്നു. എന്നാല്‍ മലിനജലം അകത്തേക്ക് കയറിയില്ല. 5 വര്‍ഷം മുമ്പ് വീട് നിര്‍മ്മിച്ചപ്പോഴാണ് കിണറിന് മീതെ കോൺക്രീറ്റില്‍ വിൽസൻ ഈ കിണ്ടി നിര്‍മ്മിച്ചത്.

വാര്‍ത്ത കടപ്പാട്: ദീപിക ഓൺലൈൻ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്