കൊച്ചി: പെരവനം കുട്ടൻ മാരാരും സംഘവും തീര്‍ത്ത വാദ്യപ്രപഞ്ചത്തിന്‍റെ പശ്ചാത്തലത്തിൽ കൊച്ചി മുസിരിസ് ബിനാലെയുടെ നാലാംപതിപ്പിന് പ്രൗഢഗംഭീരമായ തുടക്കം. ബുധനാഴ്ച വൈകിട്ട് 6.30 ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു. കൊച്ചി ഇനി കലയുടെ ക്യാൻവാസായി മാറുന്ന കാലമാണെന്ന് അദ്ദേഹം പറഞ്ഞു. കേരളം മഹാപ്രളയത്തെ അതിജീവിച്ച സമയമാണെങ്കിലും ബിനാലെയ്‍ക്കായ് കഴിഞ്ഞ തവണ അനുവദിച്ചിട്ടുള്ള തുക ഇക്കുറിയും അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇനി മാര്‍ച്ച് 29 വരെയുള്ള 108 ദിനങ്ങളിൽ 31 രാജ്യങ്ങളില്‍ നിന്നായി 138 കലാകാരന്‍മാര്‍ 9 വേദികളിലായി ഒരുക്കിയ ബിനാലെ വര്‍ണ്ണങ്ങള്‍ സന്ദര്‍ശകര്‍ക്കായി തുറക്കുകയാണ്.
ചിത്രങ്ങള്‍: അജിലാല്‍ (TOI)
ഇന്ന് ഉച്ചയ്ക്ക് 12 ന് തന്നെ പ്രധാന ബിനാലെ വേദിയായ ആസ്പിന്‍ വാള്‍ ഹൗസ് സന്ദര്‍ശകര്‍ക്കായി തുറന്നിരുന്നു. ശേഷം വൈകീട്ട് പെരുവനം കുട്ടന്മാരാരുടെ മേളത്തഴക്കത്തോടെയാണ് ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങിയത്. 'അന്യത്വത്തില്‍നിന്നും അന്യോന്യതയിലേക്ക്' എന്നതാണ് ഇക്കുറി ബിനാലെയുടെ പ്രമേയമായി എടുത്തിരിക്കുന്നത്. ബിനാലെയുടെ അഞ്ചാം പതിപ്പ് 2021-ല്‍ ഡിസൈൻ ബിനാലെ എന്ന പേരിൽ നടത്തപ്പെടുമെന്നുള്ള പ്രഖ്യാപനവും ചടങ്ങിൽ മുഖ്യമന്ത്രി നടത്തി.
ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി, എറണാകുളം എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുകയാണ് ബിനാലെയുടെ പത്തു വേദികൾ. പ്രധാനവേദി ആസ്പിൻവാൾ ഹൗസ്, പിന്നെ എറണാകുളം ദർബാർഹാൾ, പെപ്പർഹൗസ്, കബ്രാൾ യാർഡ്, ഡേവിഡ് ഹാൾ, കാശി ടൗൺ ഹൗസ്, കാശി ആർട്ട് കഫെ, ആനന്ദ് വെയർഹൗസ്, എംഎപി പ്രൊജക്ട്സ് സ്പേസ്, ടി കെ എം വെയർഹൗസ് എന്നിവയാണ് മറ്റു വേദികൾ. അനിതാ ദുബെയാണ് ഇക്കുറി ബിനാലെ ക്യുറേറ്റര്‍. ഉദ്ഘാടന ചടങ്ങില്‍ സാംസ്കാരിക മന്ത്രി കടകംപള്ളി സുരേന്ദ്രൻ, എംഎ ബേബി, കെ.വി തോമസ്, മേയര്‍ സൗമിനി ജയിൻ, എം.എ യൂസഫലി, ബോസ് കൃഷ്ണമാചാരി തുടങ്ങിയവര്‍ പങ്കെടുത്തു.
ചിത്രങ്ങള്‍: അജിലാല്‍ (TOI)
ഇന്ന് ഉച്ചയ്ക്ക് 12 ന് തന്നെ പ്രധാന ബിനാലെ വേദിയായ ആസ്പിന്‍ വാള്‍ ഹൗസ് സന്ദര്‍ശകര്‍ക്കായി തുറന്നിരുന്നു. ശേഷം വൈകീട്ട് പെരുവനം കുട്ടന്മാരാരുടെ മേളത്തഴക്കത്തോടെയാണ് ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങിയത്. 'അന്യത്വത്തില്‍നിന്നും അന്യോന്യതയിലേക്ക്' എന്നതാണ് ഇക്കുറി ബിനാലെയുടെ പ്രമേയമായി എടുത്തിരിക്കുന്നത്. ബിനാലെയുടെ അഞ്ചാം പതിപ്പ് 2021-ല്‍ ഡിസൈൻ ബിനാലെ എന്ന പേരിൽ നടത്തപ്പെടുമെന്നുള്ള പ്രഖ്യാപനവും ചടങ്ങിൽ മുഖ്യമന്ത്രി നടത്തി.
ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി, എറണാകുളം എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുകയാണ് ബിനാലെയുടെ പത്തു വേദികൾ. പ്രധാനവേദി ആസ്പിൻവാൾ ഹൗസ്, പിന്നെ എറണാകുളം ദർബാർഹാൾ, പെപ്പർഹൗസ്, കബ്രാൾ യാർഡ്, ഡേവിഡ് ഹാൾ, കാശി ടൗൺ ഹൗസ്, കാശി ആർട്ട് കഫെ, ആനന്ദ് വെയർഹൗസ്, എംഎപി പ്രൊജക്ട്സ് സ്പേസ്, ടി കെ എം വെയർഹൗസ് എന്നിവയാണ് മറ്റു വേദികൾ. അനിതാ ദുബെയാണ് ഇക്കുറി ബിനാലെ ക്യുറേറ്റര്‍. ഉദ്ഘാടന ചടങ്ങില്‍ സാംസ്കാരിക മന്ത്രി കടകംപള്ളി സുരേന്ദ്രൻ, എംഎ ബേബി, കെ.വി തോമസ്, മേയര്‍ സൗമിനി ജയിൻ, എം.എ യൂസഫലി, ബോസ് കൃഷ്ണമാചാരി തുടങ്ങിയവര്‍ പങ്കെടുത്തു.