ആപ്പ്ജില്ല

എടപ്പാള്‍ പീഡനം: തീയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തു

അറസ്റ്റ് ചെയ്തത് പീഡനവിവരം പുറത്തുവിട്ട തീയേറ്റര്‍ ഉടമയെ

Samayam Malayalam 4 Jun 2018, 3:35 pm
എടപ്പാള്‍: മലപ്പുറം ചങ്ങരംകുളം തീയേറ്ററിൽ പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ തീയേറ്റര്‍ ഉടമ അറസ്റ്റിൽ. എടപ്പാള്‍ ഗോവിന്ദ തിയേറ്റര്‍ ഉടമ സതീഷാണ് അറസ്റ്റിലായത്. പീഡനവിവരം പോലീസിനെ അറിയിക്കാൻ വൈകിയതിനും ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനുമാണ് അറസ്റ്റ്. ഇയാളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
Samayam Malayalam edappal


വ്യക്തമായ തെളിവുള്‍പ്പെടെ പരാതി ലഭിച്ചിട്ടും കേസിലെ പ്രതിയ്ക്കെതിരെ നടപടിയെടുക്കാത്ത പോലീസ് വിവരം പുറത്തുവിട്ട തിയേറ്റര്‍ ഉടമയ്ക്കെതിരെ തിരിഞ്ഞതിനെതിരെ വിവിധ കോണുകളിൽ നിന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ ഏപ്രിൽ 18നാണ് തീയേറ്ററിനുള്ളിൽ അമ്മയുടെ കൺമുൻപിൽ വച്ച് പത്തുവയസുകാരി പീഡിപ്പിക്കപ്പെട്ടത്. ആഡംബരകാറിൽ തീയേറ്ററിലെത്തിയ പ്രതി പെൺകുട്ടിയെ പീഡിപ്പിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ പതിയുകയായിരുന്നു. രണ്ടര മണിക്കൂറോളം തുടര്‍ന്ന അതിക്രമം കുട്ടിയുടെ അമ്മ തടയുന്നില്ലെന്നും ദൃശ്യങ്ങളിൽ വ്യക്തമാണ്.

ഏപ്രിൽ 25ന് തീയേറ്റര്‍ ഉടമകള്‍ ചൈൽഡ് ലൈനിനെ വിവരമറിയിക്കുകയും ദൃശ്യങ്ങള്‍ കൈമാറുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് മാധ്യമങ്ങളിൽ വന്നതോടെ മാത്രമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പാലക്കാട് തൃത്താല കാങ്കുന്നത്തെ വ്യാപാരിയായ മൊയ്തീൻകുട്ടിയാണ് കേസിലെ പ്രതി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്