തൃശൂർ: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ അഡ്വക്കേറ്റ് ജനറൽ നൽകിയ നിയമോപദേശം അനുസരിച്ച് തൃശൂർ പൂരത്തിന് പങ്കെടുപ്പിക്കാമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. നിയമോപദേശം മന്ത്രി ശരി വെച്ചു. ആവശ്യമെങ്കിൽ പൂര വിളംബരത്തിന് ആനയെ എഴുന്നള്ളിക്കാമെന്നാണ് എജി സർക്കാരിന് നൽകിയ നിയമോപദേശം. വിഷയത്തിൽ അന്തിമ തീരുമാനം മേൽനോട്ട സമിതി തന്നെയെടുക്കുമെന്നും കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.
കർശന ഉപാധികളാണ് എജി ആനയെ എഴുന്നള്ളിക്കുന്നതിന് മുന്നോട്ട് വെച്ചിരിക്കുന്നത്. കർശന നിർദേശങ്ങൾ പാലിച്ച് മാത്രമേ ആനയെ എഴുന്നള്ളിക്കാൻ പാടുള്ളുവെന്നും എജി വ്യക്തമാക്കി. ആന പ്രകോപിതനാകില്ലെന്നും അപകടം ഉണ്ടാകില്ലെന്നും ഉറപ്പു വരുത്തണം. പൊതുതാൽപര്യം എന്ന് ചൂണ്ടിക്കാട്ടി ഭാവിയിൽ ഇത് അംഗീകരിക്കരുതെന്നും എജി നൽകിയ നിർദേശത്തിൽ പറയുന്നു. പൂരത്തിന് വരുന്ന ജനങ്ങളെ നിശ്ചിത അകലത്തിൽ നിർത്തണമെന്നും എജി നിയമോപദേശത്തിൽ പറയുന്നു.
നേരത്തെ ആനയെ എഴുന്നള്ളിക്കുന്ന വിഷയത്തിൽ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. സുരക്ഷാ പ്രശ്നം കണക്കിലെടുത്ത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശ്ശൂര്‍ പൂരത്തിൽ ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കിയ കളക്ടറുടെ നടപടിയിൽ ഇടപെടാനാകില്ലെന്നായിരുന്നു ഹൈക്കോടതിയുടെ വിശദീകരണം. കളക്ടര്‍ അധ്യക്ഷയായ നിരീക്ഷകസമിതിയ്ക്ക് വിഷയത്തിൽ തീരുമാനമെടുക്കാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
കർശന ഉപാധികളാണ് എജി ആനയെ എഴുന്നള്ളിക്കുന്നതിന് മുന്നോട്ട് വെച്ചിരിക്കുന്നത്. കർശന നിർദേശങ്ങൾ പാലിച്ച് മാത്രമേ ആനയെ എഴുന്നള്ളിക്കാൻ പാടുള്ളുവെന്നും എജി വ്യക്തമാക്കി. ആന പ്രകോപിതനാകില്ലെന്നും അപകടം ഉണ്ടാകില്ലെന്നും ഉറപ്പു വരുത്തണം. പൊതുതാൽപര്യം എന്ന് ചൂണ്ടിക്കാട്ടി ഭാവിയിൽ ഇത് അംഗീകരിക്കരുതെന്നും എജി നൽകിയ നിർദേശത്തിൽ പറയുന്നു. പൂരത്തിന് വരുന്ന ജനങ്ങളെ നിശ്ചിത അകലത്തിൽ നിർത്തണമെന്നും എജി നിയമോപദേശത്തിൽ പറയുന്നു.
നേരത്തെ ആനയെ എഴുന്നള്ളിക്കുന്ന വിഷയത്തിൽ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. സുരക്ഷാ പ്രശ്നം കണക്കിലെടുത്ത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശ്ശൂര്‍ പൂരത്തിൽ ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കിയ കളക്ടറുടെ നടപടിയിൽ ഇടപെടാനാകില്ലെന്നായിരുന്നു ഹൈക്കോടതിയുടെ വിശദീകരണം. കളക്ടര്‍ അധ്യക്ഷയായ നിരീക്ഷകസമിതിയ്ക്ക് വിഷയത്തിൽ തീരുമാനമെടുക്കാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.