ആപ്പ്ജില്ല

തേജസ് പത്രം അച്ചടി നിർത്തുന്നു; യോഗം വിളിച്ച് മാനേജ്മെന്റ്

200 ഓളം ജീവനക്കാരാണ് പത്രത്തിൽ പ്രവർത്തിക്കുന്നത്.

Samayam Malayalam 21 Oct 2018, 6:43 pm
കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് മുഖപത്രമായ തേജസ് അച്ചടി നിർത്തുന്നു. ഈ വർഷം ഡിസംബർ 31ന് പത്രത്തിന്റെ അച്ചടി നിർത്തുന്നതായി മാനേജ്മെന്റ് ജീവനക്കാരെ അറിയിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരസ്യം നിഷേധിച്ചതിനെത്തുടർന്ന് പ്രതിസന്ധി രൂക്ഷമായതിനെത്തുടർന്നാണ് അച്ചടി നിർത്താൻ മാനേജ്മെന്റ് തീരുമാനിച്ചത്.
Samayam Malayalam thejas malayalam daily stop its print edition
തേജസ് പത്രം അച്ചടി നിർത്തുന്നു; യോഗം വിളിച്ച് മാനേജ്മെന്റ്


അച്ചടി നിർത്തുന്നെങ്കിലും രണ്ടാഴ്ചയിലൊരിക്കൽ പ്രസിദ്ധീകരിക്കുന്ന ദ്വൈവാരിക വാരികയാക്കാനും തേജസ് അധികൃതർ തീരുമാനിച്ചു. അതോടൊപ്പം പത്രത്തിന്റെ ഓൺലൈൻ വിഭാഗം നിലനിർത്താനും തീരുമാനമായിട്ടുണ്ട്. തേജസ് മാനേജിങ് എഡിറ്റർ നാസറുദ്ദീൻ എളമരമാണ് പത്രത്തിന്റെ അച്ചടി നിർത്തുന്നകാര്യം പ്രഖ്യാപിച്ചത്. തീരുമാനം ഉടൻ ഔദ്യോഗികമായി അറിയിക്കും.

1997ലാണ് തേജസ് രൂപംകൊണ്ടത്. തേജസ് പിന്നീട് ദ്വൈവാരികയാകുകയും 2006ൽ ദിനപത്രമായി കോഴിക്കോട് പ്രസിദ്ധീകരണം ആരംഭിക്കുകയും ചെയ്തു. കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിലായിരുന്നു പത്രത്തിന് എഡിഷനുകൾ ഉണ്ടായിരുന്നത്. സൌദി, ഖത്തർ എന്നിവിടങ്ങളിൽ എഡിഷനുകൾ ഉണ്ടായിരുന്നെങ്കിലും നേരത്തെതന്നെ പ്രസിദ്ധീകരണം അവസാനിപ്പിച്ചിരുന്നു.

200 ഓളം ജീവനക്കാരാണ് പത്രത്തിൽ പ്രവർത്തിച്ചിരുന്നത്. ഓൺലൈനിലും വാരികയിലുമായി 20 ജീവനക്കാരെ നിലനിർത്തുകയും മറ്റുള്ളവരോട് പിരിഞ്ഞുപോകാനുമാണ് മാനേജ്മെന്റ് നിർദ്ദേശിച്ചിരിക്കുന്നത്. പത്രത്തിന്റെ അച്ചടി അവസാനിപ്പിക്കുന്നകാര്യം ലേബർ കമ്മീഷനുമായി മാനേജ്മെന്റ് ചർച്ച നടത്തിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്