തേനി: കേരള - തമിഴ്‍നാട് അതിർത്തിയായ തേനി കുരങ്ങണി വനത്തിൽ കാട്ടുതീയിൽ പെട്ട് ഒമ്പത് പേർ മരിച്ച സംഭവത്തിൽ ദു:ഖം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ട്രക്കിങിന് പോയ 36 അംഗ സംഘത്തിലെ 9 പേരാണ് മരിച്ചത്. രക്ഷപ്പെടുത്തിയ പലർക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.
കേരള അതിർത്തിയിലാണ് സംഭവം എന്നറിഞ്ഞ ഉടൻ ഇടുക്കി ജില്ലാ കലക്ടർക്കും ജില്ലാ പൊലീസ് സൂപ്രണ്ടിനും തമിഴ്നാട് സർക്കാറിന്റെ രക്ഷാപ്രവർത്തനത്തെ സഹായിക്കാൻ നിർദ്ദേശം നൽകിയിരുന്നതായി മുഖ്യമന്തി അറിയിച്ചു.
കേരളാ പൊലീസ് - ഫയർഫോഴ്സ് - വനം -റവന്യൂ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തന മേഖലയിൽ എത്തുകയും രക്ഷാപ്രവർത്തനങ്ങളിൽ സഹകരിക്കുകയും ചെയ്തു.ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വനമേഖലയിൽ ട്രക്കിംഗ് താത്ക്കാലികമായി നിരോധിക്കാൻ ദുരന്തനിവാരണ അതോറിറ്റി എക്സിക്യൂട്ടിവ് യോഗം തീരുമാനിച്ചുവെന്നും പിണറായി വിജയൻ പറഞ്ഞു.
വനമേഖലയിൽ തീ പടരാതിരിക്കാൻ ആവശ്യമായ മുൻകരുതൽ നടപടി സ്വീകരിക്കാൻ വനം വകുപ്പിനെ ചുമതലപ്പെടുത്തി. വനത്തിനുള്ളിൽ താത്ക്കാലിക കളങ്ങൾ ഉണ്ടാക്കി വന്യ ജീവികൾക്ക് കുടിവെള്ളം ഉറപ്പുവരുത്താനും യോഗത്തിൽ തീരുമാനമായതായി അദ്ദേഹം ഫേസ്‍ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
കേരള അതിർത്തിയിലാണ് സംഭവം എന്നറിഞ്ഞ ഉടൻ ഇടുക്കി ജില്ലാ കലക്ടർക്കും ജില്ലാ പൊലീസ് സൂപ്രണ്ടിനും തമിഴ്നാട് സർക്കാറിന്റെ രക്ഷാപ്രവർത്തനത്തെ സഹായിക്കാൻ നിർദ്ദേശം നൽകിയിരുന്നതായി മുഖ്യമന്തി അറിയിച്ചു.
കേരളാ പൊലീസ് - ഫയർഫോഴ്സ് - വനം -റവന്യൂ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തന മേഖലയിൽ എത്തുകയും രക്ഷാപ്രവർത്തനങ്ങളിൽ സഹകരിക്കുകയും ചെയ്തു.ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വനമേഖലയിൽ ട്രക്കിംഗ് താത്ക്കാലികമായി നിരോധിക്കാൻ ദുരന്തനിവാരണ അതോറിറ്റി എക്സിക്യൂട്ടിവ് യോഗം തീരുമാനിച്ചുവെന്നും പിണറായി വിജയൻ പറഞ്ഞു.
വനമേഖലയിൽ തീ പടരാതിരിക്കാൻ ആവശ്യമായ മുൻകരുതൽ നടപടി സ്വീകരിക്കാൻ വനം വകുപ്പിനെ ചുമതലപ്പെടുത്തി. വനത്തിനുള്ളിൽ താത്ക്കാലിക കളങ്ങൾ ഉണ്ടാക്കി വന്യ ജീവികൾക്ക് കുടിവെള്ളം ഉറപ്പുവരുത്താനും യോഗത്തിൽ തീരുമാനമായതായി അദ്ദേഹം ഫേസ്‍ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.