തിരുവനന്തപുരം: തെലങ്കാന മുഖ്യമന്ത്രിയും ടിആർസ് നേതാവുമായ കെ ചന്ദ്രശേഖരറാവു മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു. ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് മൂന്നാം മുന്നണി രൂപീകരിക്കുകയാണ് ലക്ഷ്യം. ടി.ആര്.എസ്. എം.പിമാരായ സന്തോഷ് കുമാർ, വിനോദ് കുമാർ എന്നിവരും തെലങ്കാന മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിനാണ് റാവു കേരളത്തിലെത്തിയത്. ക്ലിഫ് ഹൗസിലായിരുന്നു മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച. ഡിഎംകെ നേതാവ് എംകെ സ്റ്റാലിനെയും ചന്ദ്രശേഖരറാവു സന്ദർശിക്കും.
മൂന്നാം മുന്നണിക്ക് 120 സീറ്റ് നേടാനാവുമെന്നാണ് ലക്ഷ്യമിടുന്നത്. സ്റ്റാലിനെ തിങ്കളാഴ്ചയാണ് സന്ദർശിക്കുക. കോൺഗ്രസ് മുന്നണിയെ പുറത്ത് നിന്ന് പിന്തുണച്ചാൽ കിങ് മേക്കറുടെ റോളിൽ പ്രധാനമന്ത്രിയാവുകയെന്നാണ് ചന്ദ്രശേഖരറാവു ലക്ഷ്യമിടുന്നത്.
തെലങ്കാനയിൽ വൻ ഭൂരിപക്ഷത്തോടെയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രണ്ടാം തവണയും ചന്ദ്രശേഖരറാവു മുഖ്യമന്ത്രിയായി എത്തിയത്. തെലങ്കാനയിൽ തെലങ്കാന രാഷ്ട്ര സമിതിക്ക് പരമാവധി സീറ്റുകൾ നേടാനാവുമെന്നും അദ്ദേഹം കരുതുന്നു.
മൂന്നാം മുന്നണിക്ക് 120 സീറ്റ് നേടാനാവുമെന്നാണ് ലക്ഷ്യമിടുന്നത്. സ്റ്റാലിനെ തിങ്കളാഴ്ചയാണ് സന്ദർശിക്കുക. കോൺഗ്രസ് മുന്നണിയെ പുറത്ത് നിന്ന് പിന്തുണച്ചാൽ കിങ് മേക്കറുടെ റോളിൽ പ്രധാനമന്ത്രിയാവുകയെന്നാണ് ചന്ദ്രശേഖരറാവു ലക്ഷ്യമിടുന്നത്.
തെലങ്കാനയിൽ വൻ ഭൂരിപക്ഷത്തോടെയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രണ്ടാം തവണയും ചന്ദ്രശേഖരറാവു മുഖ്യമന്ത്രിയായി എത്തിയത്. തെലങ്കാനയിൽ തെലങ്കാന രാഷ്ട്ര സമിതിക്ക് പരമാവധി സീറ്റുകൾ നേടാനാവുമെന്നും അദ്ദേഹം കരുതുന്നു.