തിരുവനന്തപുരം: പ്രളയദുരിതാശ്വാസത്തിന്റെ പേരിൽ വിഭാഗീയത സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ സ്നേഹത്തിന് അതിരുകളില്ലെന്ന് തെളിയിക്കുകയാണ് തിരുവനന്തപുരം നഗരസഭ. വയനാട്ടിലെ പ്രളയബാധിതര്‍ക്കുള്ള ദുരിതാശ്വാസ വസ്തുക്കളുമായി തിരുവനന്തപുരം നഗരസഭയുടെ പതിനെട്ടാമത് ലോറിയും വയനാട് അതിര്‍ത്തി കടന്നു. വയനാട് ജില്ലാകവാടം കടന്ന് തിരുവനന്തപുരം നഗരസഭയുടെ ട്രക്ക് പോകുന്ന ചിത്രം കോഴിക്കോട് മുൻ ജില്ലാ കളക്ടറായ പ്രശാന്ത് നായര്‍ ഐഎഎസാണ് ഫേസ്ബുക്കിൽ പങ്കുവെച്ചത്. തിരുവനന്തപുരം നഗരസഭയിൽ മേയര്‍ വി കെ പ്രശാന്തിന്റെ നേതൃത്വത്തിലാണ് മലബാറിലെ വിവിധ കേന്ദ്രങ്ങളിലേയ്ക്ക് ദുരിതാശ്വാസ വസ്തുക്കള്‍ ശേഖരിക്കുന്നത്. യുവജനങ്ങളും കോര്പ്പറേഷൻ ജീവനക്കാരും കൈകോര്‍ത്തതോടെയാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയധികം ദുരിതാശ്വാസ വസ്തുക്കള്‍ ക്യാംപുകളിലേയ്ക്ക് എത്തിക്കാനായത്. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിലും പത്ത് ലോഡ് ദുരിതാശ്വാസ വസ്തുക്കള്‍ മലബാറിലേയ്ക്ക് അയച്ചിരുന്നു. ഇതിനു പുറമെ വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിലും തലസ്ഥാനത്തും പരിസര പ്രദേശങ്ങളിലും ദുരിതാശ്വാസ വസ്തുക്കള്‍ ശേഖരിക്കുന്നുണ്ട്.
അതേസമയം, സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയിൽ മരണം 89 ആയി. മലപ്പുറം കവളപ്പാറയിൽ നിന്ന് മാത്രം 20 പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ഇനി ഇവിടെ നിന്ന് 39 പേരെക്കൂടിയാണ് കണ്ടെത്താനുള്ളത്. കനത്ത മഴയൊഴിഞ്ഞതോടെ പ്രളയഭീഷണിയൊഴിഞ്ഞെങ്കിലും ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ശക്തമായതോടെ സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയിൽ മരണം 89 ആയി. മലപ്പുറം കവളപ്പാറയിൽ നിന്ന് മാത്രം 20 പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ഇനി ഇവിടെ നിന്ന് 39 പേരെക്കൂടിയാണ് കണ്ടെത്താനുള്ളത്. കനത്ത മഴയൊഴിഞ്ഞതോടെ പ്രളയഭീഷണിയൊഴിഞ്ഞെങ്കിലും ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ശക്തമായതോടെ സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.