തിരുവനന്തപുരം: ഓൺലൈൻ വഴി ഫുഡ് ഡെലിവറി ആപ്പുകള്‍ മുഖേന ഭക്ഷണം വിതരണം ചെയ്യുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനൊരുങ്ങി തിരുവനന്തപുരം കോര്‍പ്പറേഷൻ. ഭക്ഷണം പ്ലാസ്റ്റിക് കവറുകളിലും പാത്രങ്ങളിലുമാക്കി വിതരണം ചെയ്യുന്നതിനാണ് നിയന്ത്രണം വരുന്നത്. പ്രകൃതിസൗഹൃദമായ ഉത്പന്നങ്ങള്‍ ഉപയോഗിച്ച് ഭക്ഷണം പായ്ക്ക് ചെയ്ത് വിതരണം ചെയ്യാൻ ഓൺലൈൻ ഭക്ഷണവിതരണ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കാനൊരുങ്ങുകയാണ് കോര്‍പ്പറേഷൻ. തിരുവനന്തപുരം നഗരത്തിൽ മാത്രം ദിവസനേ അരലക്ഷത്തിലധികം പ്ലാസ്റ്റിക് പാത്രങ്ങള്‍ ഓൺലൈൻ ഭക്ഷണവിതരണത്തിന് ഉപയോഗിക്കുന്നുണ്ടെന്നാണ് കോര്‍പ്പറേഷന്‍റെ കണക്ക്. പ്ലാസ്റ്റിക് പാത്രങ്ങള്‍ ഒഴിവാക്കി വാഴയില പോലുള്ള പ്രകൃതിസൗഹൃദ ഉത്പന്നങ്ങള്‍ ഉപയോഗിക്കാനാണ് കോര്‍പ്പറേഷന്‍റെ നിര്‍ദേശം. പ്ലാസ്റ്റിക് പാത്രങ്ങള്‍ക്ക് പകരം പ്രകൃതിസൗഹൃദ ഉത്പന്നങ്ങള്‍ ഉപയോഗിക്കുകയോ സ്റ്റീൽ പാത്രങ്ങളിലാക്കി ഭക്ഷണം ഉപഭോക്താക്കള്‍ക്ക് പകര്‍ന്നു നല്‍കുകയോ ചെയ്യണെന്നാണ് നിര്‍ദേശം. നിയന്ത്രണമേര്‍പ്പെടുത്തുന്നതിനു മുന്നോടിയായി കോര്‍പ്പറേഷൻ ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനികളുടെ പ്രതിനിധികളുടെ യോഗം അടുത്തയാഴ്ച വിളിക്കും.
അതേസമയം, പ്ലാസ്റ്റിക് പാത്രങ്ങള്‍ ഒഴിവാക്കി മറ്റു മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിന്‍റെ പ്രായോഗികത സംബന്ധിച്ച് സംശയമുയരുന്നുണ്ട്. പ്ലാസ്റ്റിക് പാത്രങ്ങള്‍ ഒഴിവാക്കാൻ മുൻപ് ഹോട്ടലുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും അത് നടപ്പായിരുന്നില്ല. യൂബര്‍ ഈറ്റ്സ്, സ്വിഗ്ഗി, സൊമാറ്റോ, സ്വാപ് എന്നീ കമ്പനികളാണ് നഗരത്തിൽ ആപ്പ് മുഖേന ഭക്ഷണവിതരണം നടത്തുന്നത്.
അതേസമയം, പ്ലാസ്റ്റിക് പാത്രങ്ങള്‍ ഒഴിവാക്കി മറ്റു മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിന്‍റെ പ്രായോഗികത സംബന്ധിച്ച് സംശയമുയരുന്നുണ്ട്. പ്ലാസ്റ്റിക് പാത്രങ്ങള്‍ ഒഴിവാക്കാൻ മുൻപ് ഹോട്ടലുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും അത് നടപ്പായിരുന്നില്ല. യൂബര്‍ ഈറ്റ്സ്, സ്വിഗ്ഗി, സൊമാറ്റോ, സ്വാപ് എന്നീ കമ്പനികളാണ് നഗരത്തിൽ ആപ്പ് മുഖേന ഭക്ഷണവിതരണം നടത്തുന്നത്.