ആപ്പ്ജില്ല

വിശ്വാസത്തിന് കോട്ടം തട്ടി; സ്വയം കുഴിച്ച കുഴിയില്‍ വീണവരെ കരകയറ്റാന്‍ സര്‍ക്കാരിന്റെ കൈ നീളില്ലെന്ന് കോടിയേരി

Samayam Malayalam 17 Jul 2020, 7:19 am
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ ആഞ്ഞടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ശിവശങ്കര്‍ വിശ്വാസത്തിന് കോട്ടംതട്ടുന്ന പെരുമാറ്റം ഉണ്ടാക്കിയെന്ന് കോടിയേരി പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയിലെ ലേഖനത്തില്‍ എഴുതി. ഇനിയും ഒരു ചാരക്കേസോ എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിലാണ് ശിവശങ്കറിനെതിരെയുള്ള കോടിയേരിയുടെ വിമര്‍ശനം.
Samayam Malayalam കോടിയേരി ബാലകൃഷ്ണ


Also Read: മഹാരാഷ്ട്രയിൽ 8,641 പേര്‍ക്ക് കൂടി കൊവിഡ്։ വിവിധ സംസ്ഥാനങ്ങളുടെ കണക്കുകള്‍ ഇങ്ങനെ

'ആക്ഷേപവിധേയനായ ശിവശങ്കര്‍ യുഡിഎഫ് ഭരണകാലത്ത് മര്‍മപ്രധാനമായ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥനാണ്. ഭരണശേഷിയുള്ള ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്ന പരിഗണനയിലാണ് ഇദ്ദേഹത്തെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചത്. ആ വിശ്വാസത്തിന് കോട്ടംതട്ടുന്ന പെരുമാറ്റമുണ്ടായി. അതുകൊണ്ടാണ് ആക്ഷേപം വന്നയുടനെ ഒരു അന്വേഷണത്തിനും കാത്തുനില്‍ക്കാതെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഐടി സെക്രട്ടറി സ്ഥാനത്തുനിന്നും പുറത്താക്കാനുള്ള ആര്‍ജവം മുഖ്യമന്ത്രി പിണറായി വിജയന്‍ കാട്ടിയത്'.

Also Read: 'ട്വിസ്റ്റ്!' ഗെലോട്ടിനെ പിന്തുണയ്ക്കാൻ കോണ്‍ഗ്രസ് എംഎൽഎമാര്‍ക്ക് വസുന്ധര രാജെ നിർദ്ദേശം; ആരോപണവുമായി എൻഡിഎ ഘടകകക്ഷി

'ആക്ഷേപങ്ങളുടെ സ്വഭാവമെന്തായാലും അതിന്മേല്‍ ഒരു മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നതിന് വ്യവസ്ഥാപിതമായ നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്. അതിനാലാണ് ചീഫ് സെക്രട്ടറിതല അന്വേഷണവും റിപ്പോര്‍ട്ടിനും വേണ്ടി കാത്തത്. ഇത് തികച്ചും യുക്തിപരവും നിയമപരവുമാണ്. ഏതെങ്കിലും ഉദ്യോഗസ്ഥരോ മറ്റുള്ളവരോ സ്വയം കുഴിച്ച കുഴിയില്‍ വീണിട്ടുണ്ടെങ്കില്‍ അവരെ കരകയറ്റാനുളള്ള ഒരു കൈയ്യും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നീളില്ലെന്നും' കോടിയേരി ലേഖനത്തില്‍ വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്