ആപ്പ്ജില്ല

കാല്‍നടയായും അതിര്‍ത്തി കടക്കാന്‍ കഴിയില്ല; തിരുവനന്തപുരത്ത് അതിര്‍ത്തിക്ക് ആറ് കിലോമീറ്റര്‍ മുമ്പുതന്നെ പരിശോധന!

ചരക്ക് കൊണ്ടു പോകുന്ന വാഹനങ്ങളില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടു പേരെയേ അനുവദിക്കൂ. തിരുവനന്തപുരം നഗരത്തില്‍ പുറത്തിറങ്ങുന്ന ജനങ്ങളുടെ എണ്ണം പകുതിയായെന്ന് റിപ്പോര്‍ട്ട്.

Samayam Malayalam 25 Mar 2020, 5:42 pm
തിരുവനന്തപുരം: ജനങ്ങള്‍ സംസ്ഥാന അതിര്‍ത്തികള്‍ കടക്കുന്നതില്‍ കര്‍ശന നിയന്ത്രണം. തിരുവനന്തപുരം -കന്യാകുമാരി ജില്ലികളിലെ കളക്ടര്‍മാരുടെ യോഗത്തിലാണ് തീരുമാനം. കാല്‍ നടയാത്രക്കാര്‍ക്കും അതിര്‍ത്തി കടക്കുന്നതില്‍ നിയന്ത്രണമുണ്ട്.
Samayam Malayalam Thiruvananthapuram map


Also Read: ആള്‍ക്കൂട്ടം വിലക്കിയ ഉദ്യോഗസ്ഥന് യുവാക്കളുടെ മര്‍ദ്ദനം

തിരുവനന്തപുരം ജില്ല അതിര്‍ത്തിക്ക് ആറ് കിലോമീറ്റര്‍ മുമ്പ് തന്നെ പരിശോധനകള്‍ നടത്താന്‍ യോഗത്തില്‍ തീരുമാനമായി. ചരക്കുവാഹനങ്ങളില്‍ ഉണ്ടാകാവുന്ന ആളുകളുടെ എണ്ണത്തെക്കുറിച്ചും യോഗത്തില്‍ തീരുമാനമായി. ചരക്ക് കൊണ്ടു പോകുന്ന വാഹനങ്ങളില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടു പേരെയേ അനുവദിക്കൂ.

Also Read: വിലക്ക് ലംഘിച്ച് മുൻ പോലീസ് ഉദ്യോഗസ്ഥന്‍റെ മകളുടെ കല്യാണത്തിന് ആൾക്കൂട്ടം; അന്വേഷണം ആരംഭിച്ചു
ചരക്ക് ഇറക്കി മടങ്ങിപോകുന്ന വാഹനങ്ങളെ തടയില്ല. സാഹചര്യങ്ങള്‍ വിലയിരുത്തി ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ഇരു കളക്ടര്‍മാരും യോഗത്തിന് ശേഷം വ്യക്തമാക്കി. അതേസമയം തിരുവനന്തപുരം നഗരത്തില്‍ രണ്ടാം ദിവസം ആളുകള്‍ പുറത്തിറങ്ങുന്നവരുടെ എണ്ണം പകുതിയായി കുറഞ്ഞെന്ന് ഐജി ബല്‍റാം കുമാര്‍ ഉപാധ്യായ വ്യക്തമാക്കി. ഹോട്ടലുകളില്‍ പാഴ്‌സല്‍ വില്‍ക്കുന്നതിന് വിലക്കില്ല. സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്