തിരുവനന്തപുരം: മകളുടെ മരണകാരണം കണ്ടെത്തുന്നതിലെ അലംഭാവത്തിനെതിരെ കുരിശ് ചുമന്ന് പ്രതിഷേധിച്ച് ഒരച്ഛൻ. ചികിത്സാ പിഴവുമൂലം മരണമടഞ്ഞ പിഞ്ചുകുഞ്ഞ് രുദ്രയുടെ പിതാവ് സുരേഷ് ബാബുവാണ് കരളലിയിക്കുന്ന പ്രതിഷേധമാര്‍ഗവുമായി നിരത്തിലേക്ക് ഇറങ്ങിയത്. സെക്രട്ടേറിയറ്റിനു മുന്നിൽ ആരംഭിച്ച സമരം മാസങ്ങൾ പിന്നിട്ടിട്ടും സർക്കാർ ഇടപെടാത്തതിനെ തുടർന്നാണ് കുരിശു മാര്‍ഗത്തില്‍ സമരമാരംഭിച്ചത്.
എസ്എടി ആശുപത്രിയില്‍ ചികിത്സയിലിരിക്കുമ്പോഴാണ് രുദ്ര മരണമടയുന്നത്. കുഞ്ഞിനു ത്വക് സംബന്ധമായ അസുഖം മാത്രമാണ് ഉണ്ടായിരുന്നതെന്നും ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തുമ്പോൾ പരിശോധനകളിൽ കുഞ്ഞിനു മറ്റു ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളതായി അധികൃതർ പറഞ്ഞിരുന്നില്ലെന്നും മാതാപിതാക്കൾ ആരോപിച്ചു. ജൂലൈ 21 നാണ് മരണം സംഭവിച്ചത്. പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് കുറ്റക്കാർക്കെതിരെ പത്തു ദിവസത്തിനകം നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പു നൽകിയിരുന്നു.
എന്നാല്‍ അത് പാലിക്കപ്പെട്ടില്ലെന്ന് മാത്രമല്ല, കേസ് ഒതുക്കിത്തീര്‍ക്കുന്നതിനായി 18 ലക്ഷം രൂപവരെ ജോക്ടര്‍ വാഗ്ദാനം ചെയ്തതായും ഈ മാതാപിതാക്കള്‍ ആരോപിക്കുന്നു. നടപടി എത്രയുെ പെട്ടെന്നുണ്ടാവണമെന്നാണ് ഇവരുടെ ആവശ്യം.
കടപ്പാട് മനോരമ
Father carries cross through the street:
To protest against the delay in investigation of his daughter's death, Suresh Babu, carries a cross through the streets.
എസ്എടി ആശുപത്രിയില്‍ ചികിത്സയിലിരിക്കുമ്പോഴാണ് രുദ്ര മരണമടയുന്നത്. കുഞ്ഞിനു ത്വക് സംബന്ധമായ അസുഖം മാത്രമാണ് ഉണ്ടായിരുന്നതെന്നും ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തുമ്പോൾ പരിശോധനകളിൽ കുഞ്ഞിനു മറ്റു ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളതായി അധികൃതർ പറഞ്ഞിരുന്നില്ലെന്നും മാതാപിതാക്കൾ ആരോപിച്ചു. ജൂലൈ 21 നാണ് മരണം സംഭവിച്ചത്. പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് കുറ്റക്കാർക്കെതിരെ പത്തു ദിവസത്തിനകം നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പു നൽകിയിരുന്നു.
എന്നാല്‍ അത് പാലിക്കപ്പെട്ടില്ലെന്ന് മാത്രമല്ല, കേസ് ഒതുക്കിത്തീര്‍ക്കുന്നതിനായി 18 ലക്ഷം രൂപവരെ ജോക്ടര്‍ വാഗ്ദാനം ചെയ്തതായും ഈ മാതാപിതാക്കള്‍ ആരോപിക്കുന്നു. നടപടി എത്രയുെ പെട്ടെന്നുണ്ടാവണമെന്നാണ് ഇവരുടെ ആവശ്യം.
കടപ്പാട് മനോരമ
Father carries cross through the street:
To protest against the delay in investigation of his daughter's death, Suresh Babu, carries a cross through the streets.