ആലപ്പുഴ: ഭൂമി ഇടപാട് സംബന്ധിച്ച് ആലപ്പുഴ കളക്ടർ ടി വി അനുപമ നടത്തുന്ന തെളിവെടുപ്പിൽ മന്ത്രി തോമസ് ചാണ്ടി പങ്കെടുക്കില്ല. പകരം ജീവനക്കാർ തന്നെ രേഖകളുമായി തെളിവെടുപ്പിൽ ഹാജരാക്കും. കളക്ടർ അനുപമ നടത്തുന്ന ഈ തെളിവെടുപ്പ് മന്ത്രി തോമസ് ചാണ്ടിക്ക് നിർണായകമാണ്.
ഇന്നത്തെ തെളിവെടുപ്പിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ കളക്ടർക്ക് അപ്പോൾ തന്നെ നടപടി എടുക്കാവുന്നതാണ്. എല്ലാ ഭൂമി ഇടപാടുകളും സംബന്ധിച്ച സമഗ്രമായ അന്വേഷണം ആവശ്യമില്ല. നിലം നികത്തൽ സ്ഥിരീകരിച്ചാൽ നിലം പൂർവ്വസ്ഥിതിയിൽ ആക്കാനും ഒപ്പം കേസ് എടുക്കാനും സാധിക്കും.
ഇന്നത്തെ തെളിവെടുപ്പിൽ പ്രധാനമായും റിസോർട്ടിനു സമീപത്തെ റോഡിനരികെ 60 സെന്റ് സ്ഥലം നികത്തിയതു സംബന്ധിച്ചുള്ള അന്വേഷണമാണ് നടക്കുക. ലേക് പാലസ് റിസോർട്ടിന്റെ നിർമ്മാണം, സമീപത്തെ റോഡ് നിർമ്മാണം, മാർത്താണ്ഡം കായൽ നികത്തൽ, കായലിൽ ബോയ സ്ഥാപിക്കൽ എന്നിങ്ങനെ നിരവധി ആരോപണങ്ങൾ ആണ് തോമസ് ചാണ്ടിക്കെതിരെ ഉയർന്നിരിക്കുന്നത്.
എല്ലാ വിഷയങ്ങളും അന്വേഷിച്ച് ഒരുമിച്ച് റിപ്പോർട്ട് നൽകിയാൽ മതിയെന്നു റവന്യുവകുപ്പ് നിർദേശം നൽകിരുന്നു. പക്ഷേ, നിലംനികത്തൽ സംബന്ധിച്ചു മാത്രമാണു കളക്ടർ ഇടക്കാല റിപ്പോർട്ട് നൽകിയത്.
Thomas Chandy will not present for hearing
Transport Minister Thomas Chandy will not present for hearing