ആപ്പ്ജില്ല

മൺറോത്തുരുത്ത് കൊല: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; അഞ്ചിടത്ത് ഇന്ന് സിപിഎം ഹർത്താൽ

കൊലപാതകം നടന്നത് നാട്ടുകാര്‍ തമ്മിലുള്ള രാഷ്ട്രീയ ചര്‍ച്ചയ്ക്കൊടുവിൽ. സംഭവം രാഷ്ട്രീയ കൊലപാതകമല്ലെന്നാണ് ബിജെപി വിശദീകരിക്കുന്നത്.

Samayam Malayalam 7 Dec 2020, 8:46 am
കുണ്ടറ: കൊല്ലം മൺറോത്തുരുത്തിൽ സിപിഎം പ്രവര്‍ത്തകൻ കുത്തേറ്റു മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് അഞ്ച് പഞ്ചായത്തുകളിൽ സിപിഎം ഹര്‍ത്താൽ. കൊല്ലം കുണ്ടറ മണ്ഡലത്തിലെ മൺറോ തുരുത്ത്, കിഴക്കേ കല്ലട, പേരയം, കുണ്ടറ, പെരിനാട് പഞ്ചായത്തുകളിലാണ് ഉച്ചയ്ക്ക് ഒരുമണി മുതൽ നാലു മണി വരെ സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സംഭവം രാഷ്ട്രീയ കൊലപാതകമാണെന്നാണ് സിപിഎം ആരോപണം.
Samayam Malayalam manilal
കൊല്ലപ്പെട്ട മണിലാൽ Photo: Supplied


സംഭവത്തിൽ ബിജെപി പ്രവര്‍ത്തകനായ തുപ്പാശ്ശേരിൽ അശോകൻ എന്നയാള്‍ അറസ്റ്റിലായിട്ടുണ്ടെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട്. ഡൽഹി പോലീസിൽ മുൻപ് ജോലി ചെയ്തിരുന്ന ഇയാള്‍ പട്ടംതുരുത്ത് സ്വദേശിയാണ്. ഞായറാഴ്ച അര്‍ധരാത്രിയോടെ മൺറോ തുരുത്ത് കാനറ ബാങ്കിന് സമീപമാണ് കൊലപാതകം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Also Read: നാല് മാസത്തിനിടയിൽ കൊല്ലപ്പെടുന്ന ആഞ്ചാമത് സിപിഎം പ്രവർത്തകൻ; ചോരയുണങ്ങാത്ത കൊലക്കത്തികൾ

വില്ലിമംഗലം നിധി പാലസ് വീട്ടിൽ മണിലാൽ (53) ആണ് കൊല്ലപ്പെട്ടത്. സിപിഎം പ്രവര്‍ത്തകനും അലുമിനിയം ഫാബ്രിക്കേഷൻ തൊഴിലാളിയുമായ ഇയാള്‍ ഒരു ഹോം സ്റ്റേ നടത്തി വരികയായിരുന്നു. ഇത് രാഷ്ട്രീയ കൊലപാതകമല്ലെന്നും സുഹൃത്തുക്കള്‍ തമ്മിൽ മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നുവെന്നുമാണ് ബിജെപിയുടെ വിശദീകരണം.

വില്ലിമംഗലം നിധി പാലസ് വീട്ടില്‍ മയൂഖം ഹോംസ്റ്റേ ഉടമ മണിലാല്‍ (ലാല്‍-53) ആണ് മരിച്ചത്. കേസിലെ പ്രതിയായ ഡല്‍ഹി പോലീസില്‍ നിന്ന് വിരമിച്ച പട്ടംതുരുത്ത് തൂപ്പാശ്ശേരില്‍ അശോകനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രി എട്ടരയോടെ മണ്‍റോത്തുരുത്ത് കനറാ ബാങ്കിനുസമീപമാണ് സംഭവം.

Also Read: മൺറോതുരുത്തിൽ സിപിഎം പ്രവർത്തകനെ കുത്തിക്കൊന്നു

ഒരേ നാട്ടുകാരായ അശോകനും മണിലാലും പരിചയക്കാരാണെന്നാണ് പോലീസ് പറയുന്നത്. തെരഞ്ഞെടുപ്പിൻ്റെ കൊട്ടിക്കലാശത്തിനു ശേഷം നാട്ടുകാര്‍ ചേര്‍ന്നു നിന്ന് രാഷ്ട്രീയ ചര്‍ച്ച നടത്തുകയായിരുന്നു. ഇവടിടെ മദ്യലഹരിയിൽ അശോകൻ അസഭ്യവര്‍ഷം നടത്തുകയായിരുന്നുവെന്നും ഇതുകേട്ട മണിലാൽ അശോകനോട് കയര്‍ക്കുകയായിരുന്നുവെന്നും പോലീസ് പറയുന്നു. എന്നാൽ അശോകൻ വീണ്ടും അസഭ്യവര്‍ഷം തുടര്‍ന്നപ്പോള്‍ മണിലാൽ അശോകനെ അടിയ്ക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തു നിന്ന് നടന്നു പോയ മണിലാലിനെ അശോകൻ പിന്നിൽ നിന്നു കുത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. നെഞ്ചിൽ ഉള്‍പ്പെടെ മൂന്ന് തവണ അശോകന് കുത്തേറ്റെന്നാണ് സമയം മലയാളം പ്രാദേശിക ലേഖകൻ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഗുരുതരമായി പരിക്കേറ്റ മണിലാലിനെ ഒരു കാറിൽ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിനു ശേഷം ഒളിവിൽ പോയ അശോകനെ രാത്രിയിൽ കിഴക്കേ കല്ലട പോലീസ് പിടികൂടുകയായിരുന്നു. അശോകനു പുറമെ ഒപ്പമുണ്ടായിരുന്ന സത്യൻ എന്നയാളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളും ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്നാണ് സിപിഎം പറയുന്നത്.

അടുത്തിടെയാണ് ഡൽഹി പോലീസിൽ നിന്ന് വിരമിച്ച അശോകൻ നാട്ടിലെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. രാഷ്ട്രീയ കൊലപാതകമാണെന്ന് സിപിഎം ആരോപിച്ചിട്ടുണ്ടെങ്കിലും കൊലപാതക കാരണംഅന്വേഷിക്കുകയാണെന്നാണ് പോലീസ് പറയുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്