ആലുവ: ശിവരാത്രിയോടനുബന്ധിച്ച് ആലുവ മണപ്പുറത്ത് ബലിതര്‍പ്പണത്തിനായി എത്തിയത് ആയിരക്കണക്കിന് വിശ്വാസികള്‍. പ്രളയശേഷം ആലുവ മണപ്പുറത്ത് നടക്കുന്ന ആദ്യ വലിയ പരിപാടിയായ ബലിതര്‍പ്പണത്തിനായി വലിയ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിരുന്നു. 300ലധികം ബലിത്തറകളാണ് ബലിതര്‍പ്പണത്തിനായി മണപ്പുറത്ത് ഒരുക്കിയിരിക്കുന്നത്. ബലിതര്പ്പണച്ചടങ്ങുകല്ക്ക് നേതൃത്വം നല്‍കാനായി 500ലധികം പുരോഹിതരും ആലുവയിലെത്തിയിട്ടുണ്ട്.
ആലുവയിലുള്‍പ്പെടെ പെരിയാറിന്റെ പല ഭാഗങ്ങളിലും പ്രളയത്തെത്തുടര്‍ന്ന് അടിത്തട്ടിന്റെ ഘടന മാറിയിട്ടുണ്ട്. വലിയ കുഴികള്‍ക്ക് പുറമെ സ്ഥലത്ത് ശക്തമായ നീരൊഴുക്കും അനുഭവപ്പെടുന്നുണ്ട്. ബലിതര്പ്പണച്ചടങ്ങുകള്ക്കായുള്ള സ്ഥലത്ത് പുഴയിൽ ബാരിക്കേഡുകള്‍ ഉപയോഗിച്ച് സുരക്ഷാവലയം തീര്‍ത്തിട്ടുണ്ട്. ഇതിന് പുറമെ ഫയര്‍ഫോഴ്സിന്റെയും പോലീസിന്റെയും നേതൃത്വത്തിൽ മറ്റു സുരക്ഷാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
രാത്രി 12 മണിയ്ക്ക് ശേഷമായിരുന്നു ബലിതര്‍പ്പണച്ചടങ്ങുകള്‍ ആരംഭിച്ചത്. പുലര്‍ച്ചെയും ബലിതര്‍പ്പണത്തിനായി ധാരാളം ആളുകള്‍ എത്തിയിട്ടുണ്ട്. ബലിതര്‍പ്പണച്ചടങ്ങുകള്‍ പരിഗണിച്ച് പ്രത്യേക കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ നടത്തിയതിനു പുറമെ കൊച്ചി മെട്രോ അധികസമയം സര്‍വീസ് നടത്തുകയും ചെയ്തിരുന്നു.
ആലുവയിലുള്‍പ്പെടെ പെരിയാറിന്റെ പല ഭാഗങ്ങളിലും പ്രളയത്തെത്തുടര്‍ന്ന് അടിത്തട്ടിന്റെ ഘടന മാറിയിട്ടുണ്ട്. വലിയ കുഴികള്‍ക്ക് പുറമെ സ്ഥലത്ത് ശക്തമായ നീരൊഴുക്കും അനുഭവപ്പെടുന്നുണ്ട്. ബലിതര്പ്പണച്ചടങ്ങുകള്ക്കായുള്ള സ്ഥലത്ത് പുഴയിൽ ബാരിക്കേഡുകള്‍ ഉപയോഗിച്ച് സുരക്ഷാവലയം തീര്‍ത്തിട്ടുണ്ട്. ഇതിന് പുറമെ ഫയര്‍ഫോഴ്സിന്റെയും പോലീസിന്റെയും നേതൃത്വത്തിൽ മറ്റു സുരക്ഷാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
രാത്രി 12 മണിയ്ക്ക് ശേഷമായിരുന്നു ബലിതര്‍പ്പണച്ചടങ്ങുകള്‍ ആരംഭിച്ചത്. പുലര്‍ച്ചെയും ബലിതര്‍പ്പണത്തിനായി ധാരാളം ആളുകള്‍ എത്തിയിട്ടുണ്ട്. ബലിതര്‍പ്പണച്ചടങ്ങുകള്‍ പരിഗണിച്ച് പ്രത്യേക കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ നടത്തിയതിനു പുറമെ കൊച്ചി മെട്രോ അധികസമയം സര്‍വീസ് നടത്തുകയും ചെയ്തിരുന്നു.