മുംബൈ: മുംബൈ നഗരത്തിൽ ശക്തമായ മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വ്യാപക നാശനഷ്ടം. ഇതുവരെ മൂന്നു പേരാണ് നഗരത്തിൽ മഴക്കെടുതിയിൽ മരിച്ചത്. ഇന്നലെ വൈകിട്ട് ആരംഭിച്ച മഴ ഇപ്പോഴും ശക്തമായി തുടരുകയാണ്.
മഴ കനത്തതോടെ നഗരത്തിലെ ഗതാഗതം താറുമാറായി. ലോക്കൽ ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. മലബാര്‍ ഹിൽ, ധാരാവി, ഹിന്ദ്മാതാ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വെള്ളക്കെട്ട് രൂക്ഷമാണ്. ഇവിടങ്ങളിൽ മോട്ടോര്‍ പമ്പ് ഉപയോഗിച്ച് റോഡുകളിലെ വെള്ളം നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
റോഡ് ഗതാഗതം സുഗമമാക്കാനായി മാധ്യമങ്ങള്‍ വഴി തുടര്‍ച്ചയായി സന്ദേശങ്ങളും മുന്നറിയിപ്പുകളും നല്‍കുന്നുണ്ടെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. ചിലയിടങ്ങളിൽ താത്കാലികമായി ഗതാഗതം നിരോധിക്കാനും സാധ്യതയുണ്ട്.
മഴ കനത്തതോടെ നഗരത്തിലെ ഗതാഗതം താറുമാറായി. ലോക്കൽ ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. മലബാര്‍ ഹിൽ, ധാരാവി, ഹിന്ദ്മാതാ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വെള്ളക്കെട്ട് രൂക്ഷമാണ്. ഇവിടങ്ങളിൽ മോട്ടോര്‍ പമ്പ് ഉപയോഗിച്ച് റോഡുകളിലെ വെള്ളം നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
റോഡ് ഗതാഗതം സുഗമമാക്കാനായി മാധ്യമങ്ങള്‍ വഴി തുടര്‍ച്ചയായി സന്ദേശങ്ങളും മുന്നറിയിപ്പുകളും നല്‍കുന്നുണ്ടെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. ചിലയിടങ്ങളിൽ താത്കാലികമായി ഗതാഗതം നിരോധിക്കാനും സാധ്യതയുണ്ട്.