ആപ്പ്ജില്ല

തേക്കടിയിലെ ഹോംസ്‌റ്റേയിൽ മൂന്ന് പേർ തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരത്തുള്ള വീടിന്റെ വിലാസമാണ് ഇവർ ഹോംസ്‌റ്റേയിൽ നൽകിയത്. ഭാര്യയും ഭർത്താവും ഭാര്യാമാതാവുമാണ് തങ്ങളെന്നാണ് മൂവരും ഹോംസ്‌റ്റേയിൽ പറഞ്ഞിരുന്നത്.

Samayam Malayalam 11 Aug 2019, 4:52 pm
കുമളി: രണ്ടു സ്ത്രീകളെയും ഒരു പുരുഷനെയും തേക്കടിയിലെ ഹോംസ്‌റ്റേയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഭാര്യയും ഭർത്താവും ഭാര്യാമാതാവുമാണ് മരിച്ചതെന്നാണ് നിഗമനം. ഒരു മാസമായി മൂന്ന് പേരും ഈ ഹോംസ്‌റ്റേയിൽ താമസിച്ചു വരികയായിരുന്നു.
Samayam Malayalam death


തിരുവനന്തപുരം സ്വദേശി പ്രമോദ് പ്രകാശ് (വിഷ്ണു) എന്നാണ് ഹോംസ്‌റ്റേയിൽ നൽകിയിരിക്കുന്ന പുരുഷന്റെ പേര്. അയാളുടെ ഭാര്യ ജീവയും ജീവയുടെ അമ്മയും ആണ് ഒപ്പമുള്ളതെന്നാണ് ഹോംസ്റ്റേ ജീവനക്കാരോട് പറഞ്ഞിരുന്നത്.

കരിക്കാട്ടുവിള വീട്, പെരുംകുഴി, അഴൂർ, തിരുവനന്തപുരം എന്നാണ് ഹോംസ്‌റ്റേയിൽ നൽകിയിരിക്കുന്ന വിലാസം. തമിഴ്‌നാട്ടിൽ ജീവയുടെ പേരിൽ വസ്തുവുണ്ടെന്നും അതിന്റെ കാര്യങ്ങൾക്കായാണ് അവിടെ എത്തിയതെന്നുമാണ് ഇവർ ഹോംസ്‌റ്റേയിൽ പറഞ്ഞിരുന്നത്. ഇവരുടെ മരണത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനായി കോട്ടയത്തേക്ക് കൊണ്ടുപോകും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്