കോട്ടയം: കെവിൻ വധക്കേസിൽ ഗാന്ധിനഗര്‍ എസ്ഐ എംഎസ് ഷിബു ഉൾപ്പെടെ കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടാൻ ആലോചന. ഇതുസംബന്ധിച്ച് നിയമപരമായ എല്ലാ സാധ്യതകളും തേടാൻ മുഖ്യമന്ത്രി നിര്‍ദേശിച്ചു.
കെവിനെ തട്ടിക്കൊണ്ടുപോയ വിവരം ഗാന്ധിനഗര്‍ എസ്ഐ എം സ് ഷിബു 14 മണിക്കൂറോളം മറച്ചുവെച്ചെന്നാണ് ഐജിയുടെ റിപ്പോര്‍ട്ട്. മെയ് 27 ഞായറാഴ്ച രാവിലെ ആറിന് വിവരം അറിഞ്ഞിട്ടും രാത്രി എട്ടിനു മാത്രമാണ് അന്വേഷണം തുടങ്ങിയതെന്നും മുഖ്യമന്ത്രി, ഐജി, എസ്‍പി എന്നിവരുടെ നിര്‍ദേശം അവഗണിച്ചെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. വിഷയത്തെ സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കുടുംബപ്രശ്നമായി കണ്ട് ഒഴിവാക്കിയെന്നും ഐജിയുടെ റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്. റിപ്പോര്‍ട്ട് ഇന്ന് ഡിജിപിയ്ക്ക് കൈമാറും.
അതേസമയം, കേസിൽ അറസ്റ്റിലായ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കെവിൻ കൊലക്കേസ് സംബന്ധിച്ച് സിപിഎമ്മിന്‍റെ വിശദീകരണയോഗവും ഇന്നാണ്.
കെവിനെ തട്ടിക്കൊണ്ടുപോയ വിവരം ഗാന്ധിനഗര്‍ എസ്ഐ എം സ് ഷിബു 14 മണിക്കൂറോളം മറച്ചുവെച്ചെന്നാണ് ഐജിയുടെ റിപ്പോര്‍ട്ട്. മെയ് 27 ഞായറാഴ്ച രാവിലെ ആറിന് വിവരം അറിഞ്ഞിട്ടും രാത്രി എട്ടിനു മാത്രമാണ് അന്വേഷണം തുടങ്ങിയതെന്നും മുഖ്യമന്ത്രി, ഐജി, എസ്‍പി എന്നിവരുടെ നിര്‍ദേശം അവഗണിച്ചെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. വിഷയത്തെ സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കുടുംബപ്രശ്നമായി കണ്ട് ഒഴിവാക്കിയെന്നും ഐജിയുടെ റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്. റിപ്പോര്‍ട്ട് ഇന്ന് ഡിജിപിയ്ക്ക് കൈമാറും.
അതേസമയം, കേസിൽ അറസ്റ്റിലായ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കെവിൻ കൊലക്കേസ് സംബന്ധിച്ച് സിപിഎമ്മിന്‍റെ വിശദീകരണയോഗവും ഇന്നാണ്.