ആപ്പ്ജില്ല

പാലായ്ക്കും കോന്നിക്കും മാറാമെങ്കിൽ തൃക്കാക്കരയ്ക്കും മാറാം; പേമെന്‍റ് സീറ്റ് ആരോപണം തള്ളി ജോ ജോസഫ്

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ മുന്നണി പ്രചാരണ രംഗത്ത് സജീവമായിരിക്കുകയാണ്. ഇന്നലെ തന്നെ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങൾ ജോ ജോസഫ് സന്ദർശിച്ചിരുന്നു. ഇടതുപക്ഷം വിചാരിച്ചാൽ ജയിക്കാൻ കഴിയാത്ത ഒരു സീറ്റും കേരളത്തിലില്ലെന്നാണ് സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ ജോ ജോസഫ് പറഞ്ഞത്. തികഞ്ഞ വിജയപ്രതീക്ഷയോടെയാണ് ഇടതു സ്ഥാനാർഥി പ്രചരണരംഗത്തേക്ക് കടന്നിരിക്കുന്നത്.

സഭയുടെ സ്ഥാനാർഥിയെന്നും പേമെന്‍റ് സീറ്റെന്നും തുടങ്ങിയ ആരോപണങ്ങൾ തള്ളുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അതൊക്കെ തെറ്റായ പ്രചാരണം മാത്രമാണെന്നും ഒരു ശതമാനം പോലും വസ്തുത ഇല്ലെന്നുമാണ് ജോ ജോസഫ് പറയുന്നത്. എൽഡിഎഫ് സ്ഥാനാർഥിയുടെ പ്രതികരണം അറിയാം.

Samayam Malayalam 6 May 2022, 9:54 am
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ മുന്നണി പ്രചാരണ രംഗത്ത് സജീവമായിരിക്കുകയാണ്. ഇന്നലെ തന്നെ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങൾ ജോ ജോസഫ് സന്ദർശിച്ചിരുന്നു. ഇടതുപക്ഷം വിചാരിച്ചാൽ ജയിക്കാൻ കഴിയാത്ത ഒരു സീറ്റും കേരളത്തിലില്ലെന്നാണ് സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ ജോ ജോസഫ് പറഞ്ഞത്. തികഞ്ഞ വിജയപ്രതീക്ഷയോടെയാണ് ഇടതു സ്ഥാനാർഥി പ്രചരണരംഗത്തേക്ക് കടന്നിരിക്കുന്നത്.
Samayam Malayalam thrikkakara by election ldf candidate jo joseph on his hopes and views
പാലായ്ക്കും കോന്നിക്കും മാറാമെങ്കിൽ തൃക്കാക്കരയ്ക്കും മാറാം; പേമെന്‍റ് സീറ്റ് ആരോപണം തള്ളി ജോ ജോസഫ്


സഭയുടെ സ്ഥാനാർഥിയെന്നും പേമെന്‍റ് സീറ്റെന്നും തുടങ്ങിയ ആരോപണങ്ങൾ തള്ളുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അതൊക്കെ തെറ്റായ പ്രചാരണം മാത്രമാണെന്നും ഒരു ശതമാനം പോലും വസ്തുത ഇല്ലെന്നുമാണ് ജോ ജോസഫ് പറയുന്നത്. എൽഡിഎഫ് സ്ഥാനാർഥിയുടെ പ്രതികരണം അറിയാം.

​'തൃക്കാക്കരയ്‌ക്കും മാറാം'

പാലായ്‌ക്കും കോന്നിക്കും മാറാമെങ്കിൽ, തൃക്കാക്കരയ്‌ക്കും മാറാമെന്നാണ് വിജയപ്രതീക്ഷയെക്കുറിച്ച് ജോ ജോസഫ് പ്രതികരിച്ചത്. വട്ടിയൂർക്കാവിലെ വിജയവും മാറ്റത്തിന്‌ ഉദാഹരണമാണ്‌. എനിക്ക്‌ തൃക്കാക്കരയിലെ എല്ലാ ജനങ്ങളുടെയും വോട്ട് വേണം. എൽഡിഎഫ്‌ വിജയം സുനിശ്‌ചിതമാണെന്നും സ്ഥാനാർഥി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ജോ ജോസഫ് പറഞ്ഞു.

​സഭ ഇടപെട്ടിട്ടില്ല

തന്‍റെ സ്ഥാനാര്‍ഥിത്വത്തിനായി സഭ ഇടപെട്ടിട്ടില്ലെന്നാണ് ആരോപണങ്ങൾക്ക് മറുപടി പറയവെ ഡോ. ജോ ജോസഫ് പറഞ്ഞത്. സഭയുടെ നോമിനിയെന്നത് ആരോപണം മാത്രമാണ്. സാമുദായിക സംഘടനകള്‍ ഇടപെട്ടന്നത് ആരോപണം മാത്രമാണ്. കഴിഞ്ഞ 10 വര്‍ഷമായി സഭയുടെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു എന്ന ഒറ്റ കാരണം കൊണ്ട് താന്‍ സഭയുടെ സ്ഥാനാർഥിയാണെന്ന് പറയുന്നത് മൗഢ്യമാണെന്നും ജോ ജോസഫ് പറയുന്നു. സഭ അങ്ങനെ ഇടപെട്ടിട്ടുണ്ടെങ്കിൽ നിങ്ങളല്ലേ ആദ്യം അറിയേണ്ടതെന്നും അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.

​തൃക്കാക്കരക്കാർ ഇത്തവണ തിരുത്തും

വളരെ വലിയ വിജയം കേരളത്തില്‍ ഇടതുപക്ഷത്തിനുണ്ടായപ്പോള്‍ അതിന്‍റെ ഭാഗമാകാന്‍ കഴിയാത്തതില്‍ തൃക്കാക്കരയിലെ ജനങ്ങള്‍ക്ക് പശ്ചാത്താപമുണ്ട്. അത് ഇത്തവണ തിരുത്തും. മണ്ഡലത്തില്‍ തികഞ്ഞ വിജയ പ്രതീക്ഷയാണുള്ളത്. സില്‍വര്‍ലൈന്‍ പദ്ധതി അനിവാര്യമാണെന്നും വികസന കാഴ്ചപ്പാടിനെക്കുറിച്ച് പ്രതികരിക്കവെ അദ്ദേഹം പറഞ്ഞു. ഭാവി വികസനം മുന്നില്‍ കണ്ടുള്ളതാണ് പദ്ധതിയെന്നും ജോ ജോസഫ് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്