തൃശ്ശൂർ: ദുരിതാശ്വാസ ക്യാമ്പിൽ പ്രളയ ബാധിതർക്കായി ഭക്ഷണം പാകംചെയ്യുന്ന വില്ലേജ് ഓഫീസർക്ക് അഭിനന്ദന പ്രവാഹം. തൃശ്ശൂർ ജില്ലയിലെ ചേലക്കര പാഞ്ഞാൾ വില്ലേജ് ഓഫീസർ വിജയ ലക്ഷ്മി ടീച്ചർക്കാണ് നാട്ടുകാർ ഫേസ്ബുക്ക് പേജിൽ നന്ദി പറഞ്ഞിരിക്കുന്നത്.
വിജയലക്ഷ്മിയെപ്പോലുള്ള ഉദ്യോഗസ്ഥരെയാണ് കേരളത്തിനാവശ്യമെന്ന് നാട്ടുകാർ പറയുന്നു. വില്ലേജ് ഓഫീസറാണെന്നും പറഞ്ഞ് മാറി നിൽക്കാതെ ഈ തണുപ്പത്ത് വിറക് അടുപ്പ് കത്തിച്ച് ഭക്ഷണം പാചകം ചെയ്യാൻ കാണിക്കുന്ന ആ സൻമനസിന് ഒരായിരം അഭിനന്ദനങ്ങൾ അർപ്പിക്കുകയാണെന്നും സതിനാഥൻ എന്നയാൾ പറയുന്നു.
സർക്കാർ ജോലിയിൽ പ്രവേശിക്കുന്നതിനു മുമ്പ് തൃശ്ശൂർ ചേലക്കരയിലെ സ്വകാര്യ കോളേജിൽ സാമ്പത്തിക ശാസ്ത്രം അധ്യാപികയായി ജോലി നോക്കുകയായിരുന്നു വിജയലക്ഷ്മി. കഴിഞ്ഞ പ്രളയകാലത്തും വിജയ ലക്ഷ്മി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായിരുന്നുവെന്നാണ് കമന്റുകളിൽനിന്നും വ്യക്തമാകുന്നത്.
അതേസമയം, സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം. രണ്ട് ദിവസംകൂടി ജാഗ്രത തുടരണമെന്ന് സർക്കാർ വ്യക്തമാക്കി. അതേസമയം വടക്കൻ ജില്ലകളിൽ വെയിൽ തെളിഞ്ഞിട്ടുണ്ട്. കണ്ണൂരിലെ ശ്രീകണ്ഠപുരം അടക്കമുള്ള പ്രദേശങ്ങളിലെ വെള്ളം താഴ്ന്നു. ഇതിന്റെ ആശ്വാസത്തിലാണ് നാട്ടുകാർ. 2.25 ലക്ഷം ആളുകൾ ദുരിതാശ്വാസ ക്യമ്പുകളിലാണ്. ഇതുവരെ മഴക്കെടുതിയിൽ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 70 ആയി. കവളപ്പാറയിൽനിന്നും ഇതുവരെ 12 മൃതദേഹങ്ങൾ കണ്ടെത്തി.
വിജയലക്ഷ്മിയെപ്പോലുള്ള ഉദ്യോഗസ്ഥരെയാണ് കേരളത്തിനാവശ്യമെന്ന് നാട്ടുകാർ പറയുന്നു. വില്ലേജ് ഓഫീസറാണെന്നും പറഞ്ഞ് മാറി നിൽക്കാതെ ഈ തണുപ്പത്ത് വിറക് അടുപ്പ് കത്തിച്ച് ഭക്ഷണം പാചകം ചെയ്യാൻ കാണിക്കുന്ന ആ സൻമനസിന് ഒരായിരം അഭിനന്ദനങ്ങൾ അർപ്പിക്കുകയാണെന്നും സതിനാഥൻ എന്നയാൾ പറയുന്നു.
സർക്കാർ ജോലിയിൽ പ്രവേശിക്കുന്നതിനു മുമ്പ് തൃശ്ശൂർ ചേലക്കരയിലെ സ്വകാര്യ കോളേജിൽ സാമ്പത്തിക ശാസ്ത്രം അധ്യാപികയായി ജോലി നോക്കുകയായിരുന്നു വിജയലക്ഷ്മി. കഴിഞ്ഞ പ്രളയകാലത്തും വിജയ ലക്ഷ്മി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായിരുന്നുവെന്നാണ് കമന്റുകളിൽനിന്നും വ്യക്തമാകുന്നത്.
അതേസമയം, സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം. രണ്ട് ദിവസംകൂടി ജാഗ്രത തുടരണമെന്ന് സർക്കാർ വ്യക്തമാക്കി. അതേസമയം വടക്കൻ ജില്ലകളിൽ വെയിൽ തെളിഞ്ഞിട്ടുണ്ട്. കണ്ണൂരിലെ ശ്രീകണ്ഠപുരം അടക്കമുള്ള പ്രദേശങ്ങളിലെ വെള്ളം താഴ്ന്നു. ഇതിന്റെ ആശ്വാസത്തിലാണ് നാട്ടുകാർ. 2.25 ലക്ഷം ആളുകൾ ദുരിതാശ്വാസ ക്യമ്പുകളിലാണ്. ഇതുവരെ മഴക്കെടുതിയിൽ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 70 ആയി. കവളപ്പാറയിൽനിന്നും ഇതുവരെ 12 മൃതദേഹങ്ങൾ കണ്ടെത്തി.