ആപ്പ്ജില്ല

തൃശൂരിനും തിരുവനന്തപുരത്തിനും കോഴിക്കോടിനും മൂന്ന് വീതം മന്ത്രിമാർ

വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിക്കാണ് രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ.

Samayam Malayalam 18 May 2021, 4:58 pm
രണ്ടാം പിണറായി മന്ത്രിസഭയിൽ ആരൊക്ക ഉണ്ടാകുമെന്ന് വ്യക്തമായതോടെ കോഴിക്കോടിനും തൃശൂരിനും തിരുവനന്തപുരത്തിനും മൂന്ന് വീതം മന്ത്രിമാർ സ്വന്തം. പുതുമുഖങ്ങളെ പരിഗണിച്ചപ്പോൾ കെകെ ശൈലജ, എംഎം മണി അടക്കമുള്ളവർക്ക് മാറി നിൽക്കേണ്ടി വന്നു. മൂന്ന് സ്ത്രീ സാന്നിധ്യങ്ങളാണ് പിണറായി മന്ത്രിസഭയിലുള്ളത്. സിപിഎമ്മിൽ നിന്നുള്ള വീണ ജോർജ്ജ്, ആർ ബിന്ദു, സിപിഐയിൽ നിന്നുള്ള ജെ ചിഞ്ചു റാണി എന്നിവരാണ് സ്ത്രീ സാന്നിധ്യങ്ങളായി എത്തുക.
Samayam Malayalam thrissur thiruvananthapuram and kozhikode get three ministers each in second ldf cabinet
തൃശൂരിനും തിരുവനന്തപുരത്തിനും കോഴിക്കോടിനും മൂന്ന് വീതം മന്ത്രിമാർ


21 മന്ത്രിമാർ


രണ്ടാം പിണറായി മന്ത്രിസഭയിൽ 21 മന്ത്രിമാരാണുള്ളത്. സിപിഎമ്മിൽ നിന്നും പിണറായി വിജയൻ, എംവി ഗോവിന്ദൻ, കെ രാധാകൃഷ്ണൻ, കെഎൻ ബാലഗോപാൽ, പി രാജീവ്, വിഎൻ വാസവൻ, സജി ചെറിയാൻ, വി ശിവൻകുട്ടി, മുഹമ്മദ് റിയാസ്, ആർ ബിന്ദു, വീണ ജോർജ്ജ്, വി അബ്ദുറഹിമാൻ എന്നിവരും, സിപിഐയിൽ നിന്നും പി പ്രസാദ്, കെ രാജൻ, ജെ ചിഞ്ചുറാണി, ജിആർ അനിൽ എന്നിവരും, കേരളാ കോൺഗ്രസിൽ നിന്നും റോഷി അഗസ്റ്റിൻ, ജെഡിഎസിൽ നിന്നും കെ കൃഷ്ണൻകുട്ടി, ഐഎൻഎല്ലിൽ നിന്നും അഹമ്മദ് ദേവർകോവിൽ, ജനാധിപത്യ കേരളാ കോൺഗ്രസിൽ നിന്നും ആന്റണി രാജു, എൻസിപിയിൽ നിന്നും എകെ ശശീന്ദ്രൻ എന്നിവരും മന്ത്രിമാരാകും. വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിക്കാണ് രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ.

മൂന്ന് ജില്ലയ്ക്ക് മൂന്ന് വീതം മന്ത്രിമാർ

പുതുമുഖങ്ങൾ എന്ന ഫോർമുല മുന്നോട്ട് വെയ്ക്കപ്പെട്ടപ്പോൾ കടകംപള്ളി സുരേന്ദ്രന് മന്ത്രിസ്ഥാനം നഷ്ടമായി. പകരം നേമത്ത് അഭിമാന പോരാട്ടം കാഴ്ചവെച്ച വി ശിവൻകുട്ടിയും ജിആർ അനിലും ആന്റണി രാജും മന്ത്രിസഭയുടെ ഭാഗമായി. കോഴിക്കോടു നിന്നും മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ, എകെ ശശീന്ദ്രൻ എന്നിവരാണ് മന്ത്രിമാരാകുക. ആർ ബിന്ദു, കെ രാധാകൃഷ്ണൻ, കെ രാജൻ എന്നിവർ മന്ത്രിമാരാകുന്നതോടെ തൃശൂരിന് മൂന്ന് മന്ത്രിമാരെ ലഭിക്കും. അഞ്ച് വർഷം തുടർച്ചയായി മൂന്ന് മന്ത്രിമാരെ ലഭിക്കുക തൃശൂരിന് മാത്രമായിരിക്കും

വഴിമാറേണ്ടവർ


എൻസിപിയിലെ എകെ ശശീന്ദ്രൻ രണ്ടര വർഷം കഴിഞ്ഞാൽ കുട്ടനാട്ടിൽ നിന്നുള്ള പാർട്ടി എംഎൽഎ തോമസ് കെ തോമസിനായി വഴിമാറണം. അഹമ്മദ് ദേവർകോവിൽ രണ്ടര വർഷം കഴിഞ്ഞാൽ കെബി ഗണേഷ് കുമാറിനായി സ്ഥാനം ഒഴിയണം. കൂടാതെ ആന്റണി രാജുവിന് കടന്നപ്പള്ളി രാമചന്ദ്രനു വേണ്ടിയും സ്ഥാനം ഒഴിയും. എന്നാൽ തൃശൂരിൽ നിന്നുള്ള ആർ ബിന്ദു, കെ രാധാകൃഷ്ണൻ, കെ രാജൻ എന്നിവർ അഞ്ച് വർഷവും മന്ത്രിസ്ഥാനത്ത് തുടരും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്