വയനാട്: ഇരുളത്ത് വനപാലകസംഘത്തെ ആക്രമിച്ച കടുവയെ പിടികൂടി. വനപാലകർ ഒരുക്കിയ കെണിയിലാണ് കടുവ കുടുങ്ങിയത്. കടുവയെ പിടികൂടാൻ രണ്ടു കൂടുകൾ ഒരുക്കിയിരുന്നു. അതിൽ ഒന്നിൽ ഇന്ന് പുലർച്ചയോടെയാണ് കടുവ കുടുങ്ങയത്. കടുവയെ വനപാലകർ പ്രദേശത്ത് നിന്ന് മാറ്റി. ഭക്ഷണം ലഭിക്കാത്തതിനാലാകാം കടുവ വാച്ചർമാരെ ആക്രമിച്ചതെന്നാണ് നിഗമനം. കടുവയുടെ ആക്രമണത്തിൽ മൂന്ന് വാച്ചർമാർക്ക് പരിക്കേറ്റിരുന്നു. ഒരാളുടെ പരിക്ക് ഗുരുതരമായിരുന്നു. ചീമ്പയം സ്വദേശി ഷാജനാണ് ഗുരുതരമായി പരിക്കേറ്റത്. ഷാജനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഷാജന് തലക്കാണ് പരിക്കേറ്റത്.
കുറച്ച് ദിവസങ്ങളായി പ്രദേശത്ത് കടുവയുടെ ശല്യമുണ്ടായിരുന്നു. വളർത്തു മൃഗങ്ങളെ കടുവ ആക്രമിച്ചെന്ന പരാതിയെ തുടർന്ന് വനം വകുപ്പ് കെണി വെച്ചിരുന്നു. ഇന്നലെ പുൽപ്പള്ളി - ബത്തേരി റോഡ് നാട്ടുകാർ പ്രതിഷേധ സൂചകമായി ഉപരോധിച്ചു. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു ആക്രമണം.
കാട്ടു തീ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ദിവസ വേതനാടിസ്ഥാനത്തിൽ വാച്ചർമാരെ വനം വകുപ്പ് നിയമിച്ച വാച്ചർമാർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇവർ വനത്തിൽ നിരീക്ഷണത്തിന് പോയപ്പോഴാണ് കടുവയിൽ നിന്ന് അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. കടുവയുടെ ശക്തമായ അടിയേറ്റാണ് ഷാജന് തലക്ക് പരിക്കേറ്റത്.
കുറച്ച് ദിവസങ്ങളായി പ്രദേശത്ത് കടുവയുടെ ശല്യമുണ്ടായിരുന്നു. വളർത്തു മൃഗങ്ങളെ കടുവ ആക്രമിച്ചെന്ന പരാതിയെ തുടർന്ന് വനം വകുപ്പ് കെണി വെച്ചിരുന്നു. ഇന്നലെ പുൽപ്പള്ളി - ബത്തേരി റോഡ് നാട്ടുകാർ പ്രതിഷേധ സൂചകമായി ഉപരോധിച്ചു. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു ആക്രമണം.
കാട്ടു തീ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ദിവസ വേതനാടിസ്ഥാനത്തിൽ വാച്ചർമാരെ വനം വകുപ്പ് നിയമിച്ച വാച്ചർമാർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇവർ വനത്തിൽ നിരീക്ഷണത്തിന് പോയപ്പോഴാണ് കടുവയിൽ നിന്ന് അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. കടുവയുടെ ശക്തമായ അടിയേറ്റാണ് ഷാജന് തലക്ക് പരിക്കേറ്റത്.