ആപ്പ്ജില്ല

തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് പ്ലാൻ്റിന് അനുവദിച്ച ഭൂമി റദ്ദാക്കി

പ്ലാൻ്റ് അടച്ചു പൂട്ടാൻ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു

Samayam Malayalam 29 May 2018, 3:55 pm
ചെന്നൈ: പോലീസ് വെടിവെയ്പിൽ 13പേര്‍ക്ക് ജീവൻ നഷ്ടമായ സ്റ്റെര്‍ലൈറ്റ് വിരുദ്ധ സമരം ഭരണകൂടത്തിൻ്റെ കണ്ണ് തുറപ്പിക്കുന്നു. സ്റ്റെര്‍ലൈറ്റിന്‍റെ രണ്ടാമത്തെ പ്ലാന്‍റിന് നല്‍കിയ ഭൂമി റദ്ദാക്കാൻ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ചു. ജനങ്ങളിൽ നിന്ന് ഏറ്റെടുത്ത ഭൂമി തിരിച്ചു നല്‍കണമെന്ന ആവശ്യവുമായി പ്രക്ഷോഭകര്‍ രംഗത്തെത്തി.
Samayam Malayalam sterlite


കഴിഞ്ഞ ദിവസം സ്റ്റെര്‍ലൈറ്റ് പ്ലാൻ്റ് അടച്ചുപൂട്ടാൻ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. നീണ്ട കാലത്തെ പ്രക്ഷോഭത്തിനു ശേഷമാണ് പ്രതിവര്‍ഷം നാല് ടൺ ചെമ്പ് ശുദ്ധീകരിക്കാൻ ശേഷിയുള്ള പ്ലാൻ്റ് അടച്ചുപൂട്ടാൻ സര്‍ക്കാര്‍ ഉത്തരവിട്ടത്. പരിസരത്തെ ജലവും വായുവും മലിനപ്പെടുത്തുന്ന പ്ലാൻ്റിനെതിരെ പ്രതിഷേധം നടക്കുമ്പോള്‍ തന്നെ രണ്ടാമത്തെ പ്ലാൻ്റ് തുടങ്ങാനുള്ള ശ്രമത്തിലായിരുന്നു വേദാന്ത ഗ്രൂപ്പ്.

എന്നാൽ പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് പ്ലാൻ്റ് നിര്‍മാണം നിര്‍ത്തിവെയ്ക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. പ്ലാൻ്റ് പൂട്ടാൻ തിങ്കളാഴ്ചയാണ് സര്‍ക്കാര്‍ ഉത്തരവിട്ടത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്