പാലക്കാട്: സേലത്തു നടന്ന വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിന്‍റെ ആന്തരികാവയവങ്ങള്‍ സ്വകാര്യ ആശുപത്രി എടുത്തുമാറ്റിയെന്ന പരാതിയുമായി ബന്ധുക്കള്‍. പരാതിയെക്കുറിച്ച് അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയ്ക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
സംഭവത്തെ ക്രൂരവും അധാര്‍മികവുമെെന്നായിരുന്നു പിണറായി വിശേഷിപ്പിച്ചത്. ഇതേ അപകടത്തിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന മറ്റു മൂന്നു പേര്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പാലക്കാട് മീനാക്ഷിപുരം നെല്ലിമൂട് സ്വദേശി പേച്ചിമുത്തുവിന്‍റെ മകൻ മണികണ്ഠനാണ് (24) കഴിഞ്ഞ ദിവസം വാഹനാപകടത്തെത്തുടര്‍ന്ന് മസ്തിഷ്കമരണം സംഭവിച്ചത്. അപകടത്തിൽ പരിക്കേറ്റ ഏഴുപേരെ തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് വിദഗ്ധചികിത്സയ്ക്കായി 120 കിലോമീറ്റര്‍ അകലെയുള്ള വിനായക സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ 22നാണ് വിനായകന് മസ്തിഷ്കമരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചത്.
മണികണ്ഠന്‍റെ ചികിത്സാച്ചെലവാായി ആശുപത്രി ആവശ്യപ്പെട്ടത് മൂന്നുലക്ഷം രൂപയാണ്. കൂടാതെ മൃതദേഹം മീനാക്ഷിപുരത്തെത്തിക്കാൻ 25000 രൂപ വേറെയും ആവശ്യപ്പെട്ടു. എന്നാൽ ബന്ധുക്കളുടെ കയ്യിൽ പണമില്ലെന്ന് അറിയിച്ചതോടെ ചില കടലാസുകളിൽ ഒപ്പിടുവിച്ച ശേഷം അവയവങ്ങള്‍ നീക്ക ചെയ്തെന്നാണ് പരാതി.
അതേസമയം, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് അടക്കമുള്ള രേഖകള്‍ ബന്ധുക്കള്‍ക്ക് നല്‍കിയിട്ടില്ലെന്നും ബന്ധുക്കളുടെ സമ്മതമില്ലാതെയാണ് അവയവങ്ങള്‍ നീക്കം ചെയ്തതെന്നും പിണറായി കത്തിൽ ചൂണ്ടിക്കാട്ടി.
സേലം കളക്ടറുമായും മന്ത്രി എ കെ ബാലനുമായും വിഷയം ചര്‍ച്ച ചെയ്ത കെ കൃഷ്ണൻകുട്ടി എംഎൽഎ കളക്ടര്‍ക്ക് ഇതുസംബന്ധിച്ച പരാതിയും കൈമാറി. പരിക്കേറ്റ് ചികിത്സയിലുള്ള മണികണ്ഠന്‍റെ ചികിത്സാച്ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കാനും ധാരണയായി.
സുഹൃത്തുക്കളുമൊത്ത് മേളം അവതരിപ്പിക്കാന്‍പോയപ്പോഴാണ് ഇവര്‍ സഞ്ചരിച്ച വാഹനം സേലത്ത് ദേശീയപാതയില്‍ മറിഞ്ഞത്.
സംഭവത്തെ ക്രൂരവും അധാര്‍മികവുമെെന്നായിരുന്നു പിണറായി വിശേഷിപ്പിച്ചത്. ഇതേ അപകടത്തിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന മറ്റു മൂന്നു പേര്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പാലക്കാട് മീനാക്ഷിപുരം നെല്ലിമൂട് സ്വദേശി പേച്ചിമുത്തുവിന്‍റെ മകൻ മണികണ്ഠനാണ് (24) കഴിഞ്ഞ ദിവസം വാഹനാപകടത്തെത്തുടര്‍ന്ന് മസ്തിഷ്കമരണം സംഭവിച്ചത്. അപകടത്തിൽ പരിക്കേറ്റ ഏഴുപേരെ തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് വിദഗ്ധചികിത്സയ്ക്കായി 120 കിലോമീറ്റര്‍ അകലെയുള്ള വിനായക സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ 22നാണ് വിനായകന് മസ്തിഷ്കമരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചത്.
മണികണ്ഠന്‍റെ ചികിത്സാച്ചെലവാായി ആശുപത്രി ആവശ്യപ്പെട്ടത് മൂന്നുലക്ഷം രൂപയാണ്. കൂടാതെ മൃതദേഹം മീനാക്ഷിപുരത്തെത്തിക്കാൻ 25000 രൂപ വേറെയും ആവശ്യപ്പെട്ടു. എന്നാൽ ബന്ധുക്കളുടെ കയ്യിൽ പണമില്ലെന്ന് അറിയിച്ചതോടെ ചില കടലാസുകളിൽ ഒപ്പിടുവിച്ച ശേഷം അവയവങ്ങള്‍ നീക്ക ചെയ്തെന്നാണ് പരാതി.
അതേസമയം, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് അടക്കമുള്ള രേഖകള്‍ ബന്ധുക്കള്‍ക്ക് നല്‍കിയിട്ടില്ലെന്നും ബന്ധുക്കളുടെ സമ്മതമില്ലാതെയാണ് അവയവങ്ങള്‍ നീക്കം ചെയ്തതെന്നും പിണറായി കത്തിൽ ചൂണ്ടിക്കാട്ടി.
സേലം കളക്ടറുമായും മന്ത്രി എ കെ ബാലനുമായും വിഷയം ചര്‍ച്ച ചെയ്ത കെ കൃഷ്ണൻകുട്ടി എംഎൽഎ കളക്ടര്‍ക്ക് ഇതുസംബന്ധിച്ച പരാതിയും കൈമാറി. പരിക്കേറ്റ് ചികിത്സയിലുള്ള മണികണ്ഠന്‍റെ ചികിത്സാച്ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കാനും ധാരണയായി.
സുഹൃത്തുക്കളുമൊത്ത് മേളം അവതരിപ്പിക്കാന്‍പോയപ്പോഴാണ് ഇവര്‍ സഞ്ചരിച്ച വാഹനം സേലത്ത് ദേശീയപാതയില്‍ മറിഞ്ഞത്.