ആപ്പ്ജില്ല

എഐ ക്യാമറയ്ക്ക് പിന്നാലെ കെ ഫോണും; അതിവേ​ഗ ഇന്‍റർനെറ്റ് മാതൃകയാക്കാൻ തമിഴ്നാട് മന്ത്രി കേരളത്തിൽ; ഒരുമിച്ച് മുന്നോട്ടെന്ന് മുഖ്യമന്ത്രി പിണറായി

കെ ഫോൺ മാതൃകയാക്കാൻ തമിഴ്നാട്. പദ്ധതിയുടെ വിശദാംശങ്ങൾ അറിയാൻ ഐടി മന്ത്രി കേരള നിയമസഭയിലെത്തി മുഖ്യമന്ത്രി പിണറായി വിജയനെക്കണ്ടു. മാർഗനിർദേങ്ങൾ ുഖ്യമന്ത്രി വാഗ്ദാനം ചെയ്തു

Edited byകാർത്തിക് കെ കെ | Samayam Malayalam 9 Aug 2023, 1:05 pm

ഹൈലൈറ്റ്:

  • എഐ ക്യാമറയ്ക്ക് പിന്നാലെ കെ ഫോണും
  • കേരളത്തെ മാതൃകയാക്കാൻ തമിഴ്നാട്
  • ഒരുമിച്ച് മുന്നോട്ടെന്ന് മുഖ്യമന്ത്രി
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam CM Pinarayi Vijayan, Palanivel thyagarajan
പിണറായി വിജയൻ, പളനിവേൽ ത്യാജരാഗൻ
തിരുവനന്തപുരം: കേരളത്തിന്‍റെ കെ ഫോണിനെക്കുറിച്ച് പഠിക്കാൻ തമിഴ്നാട് ഐടി മന്ത്രി പളനിവേൽ ത്യാഗരാജൻ കേരളത്തിലെത്തി. നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് കെ ഫോണ്‍ പദ്ധതിയുടെ വിശദാംശങ്ങളും പുരോഗതിയും ചോദിച്ചറിഞ്ഞു. തമിഴ്നാട് ഫൈബര്‍ ഒപ്റ്റിക്ക് നെറ്റ് വര്‍ക്ക് എന്ന പേരിലാണ് തമിഴ്നാട് കെ ഫോണിന്‍റെ മാതൃക നടപ്പിലാക്കുന്നത്.
തമിഴ്നാടിന്‍റെ പദ്ധതിയുടെ വിജയകരമായ നടത്തിപ്പിന് കേരളത്തിന്‍റെ എല്ലാ മാർഗനിർദ്ദേശങ്ങളും മുഖ്യമന്ത്രി തമിഴ്നാടിന് വാഗ്ദാനം ചെയ്തു. ആത്മാർത്ഥ സഹകരണത്തോടെ ജനങ്ങളുടെ ക്ഷേമത്തിനും നാടിന്‍റെ പുരോഗതിയ്ക്കുമായി കേരളവും തമിഴ്നാടും ഒരുമിച്ചു മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

തിരുവനന്തപുരം നഗരത്തിന് ഓണസമ്മാനം; കലാഭവൻ മണി റോഡ് തുറക്കുന്നു

തമിഴ്നാട് ഐ ടി സെക്രട്ടറി ജെ കുമാരഗുരുബരന്‍, ടാന്‍ഫിനെറ്റ് കോര്‍പ്പറേഷന്‍ എം ഡി എ ജോണ്‍ ലൂയിസ്, ഐടി സെക്രട്ടറി രത്തന്‍ ഖേല്‍ക്കര്‍, കെ ഫോണ്‍ എംഡി ഡോ. സന്തോഷ് ബാബു തുടങ്ങിയവരും കൂടിക്കാഴ്ചയിലുണ്ടായിരുന്നു.

അതേസമയം കെ ഫോൺ ഉദ്ഘാടനം കഴിഞ്ഞ് രണ്ട് മാസമായിട്ടും പ്രഖ്യാപിച്ച സൗജന്യ കണക്ഷനുകളിൽ മൂന്നിലൊന്നും നൽകാനായില്ലെന്ന് ആരോപണം ഉയരുന്നുണ്ട്. ജൂൺ അവസാനമാകുമ്പോഴേക്കും ആദ്യഘട്ട സൗജന്യ കണക്ഷൻ നൽകി തീർക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതുവരെ 4,800 ഓളം പേര്‍ക്ക് മാത്രമാണ് കണക്ഷൻ നൽകാനായതെന്നാണ് റിപ്പോർട്ട്.


'ആശ്വാസ കിരണം': 15 കോടി ചെലവഴിക്കാൻ അനുമതി

ആശ്വാസ കിരണം' പദ്ധതിയുടെ 2023-24 സാമ്പത്തിക വർഷത്തെ നടത്തിപ്പിനായി പതിനഞ്ച് കോടി രൂപ ചെലവഴിക്കാൻ അനുമതി നൽകിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. മാനസിക ശാരീരിക വെല്ലുവിളി നേരിടുന്നവരെയും മറ്റു ഗുരുതര രോഗമുള്ളവരെയും ഒരു മുഴുവൻ സമയ പരിചാരകന്‍റെ സേവനം ആവശ്യമായ കിടപ്പിലായ രോഗികളെയും പരിചരിക്കുന്നവർക്ക് പ്രതിമാസം 600 രൂപ നിരക്കിൽ കേരള സാമൂഹ്യസുരക്ഷാ മിഷൻ മുഖേന ധനസഹായം നല്കുന്ന പദ്ധതിയാണ് 'ആശ്വാസ കിരണം'.

ആശ്വാസകിരണം പദ്ധതി നടത്തിപ്പിനായി 2023-24 സാമ്പത്തിക വർഷം ബജറ്റ് വിഹിതമായി 54 കോടി രൂപ വകയിരുത്തിയതിൽ നിന്നാണ് 15 കോടി രൂപ വിനിയോഗിക്കാൻ അനുമതിയായത്. ആശ്വാസകിരണം പദ്ധതിക്ക് കീഴിലുള്ള എല്ലാ ഗുണഭോക്താക്കളുടേയും ലൈഫ് സർട്ടിഫിക്കറ്റ്, ആധാർ ലിങ്ക് ചെയ്യൽ തുടങ്ങിയ നടപടിക്രമങ്ങൾ നിർബന്ധമായും പൂർത്തീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.


Also Read : പുതുപ്പള്ളി കോട്ടയും ഇളകാം; നിർണായകം ഈ 3 കാര്യങ്ങൾ; പോരിനുറച്ച് എൽഡിഎഫ്; ആത്മവിശ്വാസത്തിൽ യുഡിഎഫും

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്