ആപ്പ്ജില്ല

'രാജ്യത്തിന് വേണ്ടി എല്ലാം ത്യജിച്ച കുടുംബം, പ്രിയപ്പെട്ട രാഹുല്‍, എന്‍റെ വീട് അങ്ങയുടെ വീടാണ്'

ഇപ്പോള്‍ സത്യം പറയുന്നതിന്റെ പേരില്‍, അഴിമതിക്കാരുടെ പൊയ്മുഖങ്ങള്‍ തുറന്നുകാട്ടുന്നതിന്റെ പേരില്‍, വെറുപ്പിന്റെ കമ്പോളത്തില്‍ സ്‌നേഹത്തിന്റെ പെട്ടിക്കടയെങ്കിലും തുറക്കുമെന്ന് ശപഥം ചെയ്തിറങ്ങിയതിന്റെ പേരില്‍ രാഹുല്‍ ഗാന്ധിയെ ഔദ്യോഗിക വസതിയില്‍ നിന്ന് പുറത്താക്കാനുള്ള ചട്ടങ്ങള്‍ അവര്‍ കെട്ടി- ടി.എന്‍. പ്രതാപന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Authored byമേരി മാര്‍ഗ്രറ്റ് | Samayam Malayalam 23 Apr 2023, 4:37 pm
തിരുവനന്തപുരം: ന്യൂഡല്‍ഹിയില്‍ കഴിഞ്ഞ 19 വര്‍ഷമായി താമസിച്ച 12 തുഗ്ലക് ലൈനിലെ വസതി ഒഴിഞ്ഞതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് പിന്തുണയുമായി ടി.എന്‍. പ്രതാപന്‍ എം.പി. 'ഈ രാജ്യത്തിന് വേണ്ടി എല്ലാം ത്യജിച്ച ഒരു കുടുംബത്തിന്റെ പുതുതലമുറ ഇന്ന് ഈ രാജ്യത്തിന് വേണ്ടി തെരുവില്‍ തന്നെയുണ്ട്. പ്രിയപ്പെട്ട രാഹുല്‍ ഗാന്ധി, എന്റെ വീട് അങ്ങയുടെ വീടാണ്', ഫേസ്ബുക്കില്‍ കുറിച്ച് ടി.എന്‍. പ്രതാപന്‍. അഴിമതിക്കാരുടെ പൊയ്മുഖങ്ങള്‍ തുറന്നുകാട്ടുന്നതിന്റെ പേരില്‍ രാഹുല്‍ ഗാന്ധിയെ ഔദ്യോഗിക വസതിയില്‍ നിന്ന് പുറത്താക്കാനുള്ള ചട്ടങ്ങള്‍ അവര്‍ കെട്ടിയെന്ന് ടി.എന്‍ പ്രതാപന്‍ ഫേസ്ബുക്കിലൂടെ ആരോപിച്ചു.
Samayam Malayalam Rahul Gandhi
രാഹുല്‍ ഗാന്ധി തുഗ്ലക് ലെയ്നിലെ ഔദ്യോഗിക വസതി പൂട്ടി ഇറങ്ങുന്നു, ടി.എന്‍. പ്രതാപന്‍ എംപി



Also Read: താഹിറ ലക്ഷ്യമിട്ടത് കുടുംബത്തായാകെ ഇല്ലാതാക്കാൻ; 12കാരനെ കൊലപ്പെടുത്തിയതിൽ കൃത്യമായ ആസൂത്രണം; നടുക്കം മാറാതെ അരിക്കുളത്തുകാര്‍

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

അലഹബാദിലെ ആനന്ദ ഭവനും, സ്വരാജ്യ ഭവനും മോത്തിലാല്‍ നെഹ്റു പണികഴിപ്പിച്ചതാണ്. നെഹ്റു കുടുംബത്തിന്റെ തറവാട് എന്നുപറയാം. പക്ഷെ, ഇന്നത് സര്‍ക്കാര്‍ സ്വത്താണ്. ആ കുടുംബവീട് അവര്‍ രാജ്യത്തിന് നല്‍കി. ജവഹര്‍ലാല്‍ തന്റെ സ്വത്തില്‍ നിന്ന് പൊതുഖജനാവിലേക്ക് 192 കോടി രൂപ സംഭാവനയായി നല്‍കി. ഇന്നത്തെ 12000 കോടി രൂപയെങ്കിലും മൂല്യം വരും അത്. തന്റെ കൈയിലുണ്ടായിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ മുഴുവന്‍ ഇന്ദിരാ ഗാന്ധി ഇന്ത്യന്‍ സൈന്യത്തിന്റെ ക്ഷേമനിധിയിലേക്ക് സംഭാവന നല്‍കി. ഇന്ദിരയും രാജീവും ഈ മണ്ണിന് വേണ്ടി അവരുടെ ജീവനും രക്തവും നല്‍കി. ഇപ്പോള്‍ സത്യം പറയുന്നതിന്റെ പേരില്‍, അഴിമതിക്കാരുടെ പൊയ്മുഖങ്ങള്‍ തുറന്നുകാട്ടുന്നതിന്റെ പേരില്‍, വെറുപ്പിന്റെ കമ്പോളത്തില്‍ സ്‌നേഹത്തിന്റെ പെട്ടിക്കടയെങ്കിലും തുറക്കുമെന്ന് ശപഥം ചെയ്തിറങ്ങിയതിന്റെ പേരില്‍ രാഹുല്‍ ഗാന്ധിയെ ഔദ്യോഗിക വസതിയില്‍ നിന്ന് പുറത്താക്കാനുള്ള ചട്ടങ്ങള്‍ അവര്‍ കെട്ടി. ഇന്ന്, തുഗ്ലക് ലൈനിലെ തന്റെ ഔദ്യോഗിക വസതിയില്‍ നിന്ന് രാഹുല്‍ താമസം ഒഴിഞ്ഞു. ഈ രാജ്യത്തിന് വേണ്ടി എല്ലാം ത്യജിച്ച ഒരു കുടുംബത്തിന്റെ പുതുതലമുറ ഇന്ന് ഈ രാജ്യത്തിന് വേണ്ടി തെരുവില്‍ തന്നെയുണ്ട്. പ്രിയപ്പെട്ട രാഹുല്‍ ഗാന്ധി, എന്റെ വീട് അങ്ങയുടെ വീടാണ്.

Read Latest Kerala News and Malayalam News
ഓതറിനെ കുറിച്ച്
മേരി മാര്‍ഗ്രറ്റ്
2016 ല്‍ ഡീ പോള്‍ കോളജില്‍നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയതിനുശേഷം 2017 മുതല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. സിപിഐ മുഖപത്രമായ ജനയുഗം ദിനപത്രത്തില്‍ സബ് എഡിറ്ററായാണ് തുടക്കം. 2017 മുതല്‍ 2019 വരെ ജനയുഗത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ചു. 2019 മുതല്‍ സമയം മലയാളത്തില്‍ ഡിജിറ്റല്‍ കണ്ടന്‍റ് പ്രൊഡ്യൂസറായി പ്രവര്‍ത്തിക്കുന്നു. ആറു വർഷമായി മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന മേരി രാഷ്ട്രീയ, സാമൂഹ്യവിഷയങ്ങളിലും മറ്റു പൊതുവിഷയങ്ങളിലും ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്