കൊച്ചി: അങ്കമാലി അതിരൂപത ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് സിറോ മലബാർ സഭയുടെ അധ്യക്ഷനായ കര്‍ദ്ദിനാൾ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉൾപ്പെടെയുള്ളവര്‍ക്കെതിരെയുള്ള ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും. എറണാകുളം ചീഫ് ജ്യുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. മാർ ജോർജ്ജ് ആലഞ്ചേരി, അതിരൂപതാ പ്രൊക്യുറേറ്ററായിരുന്ന ഫാ. ജോഷി പുതുവ, ഇടനിലക്കാരൻ സാജു വർഗീസ് എന്നിവരുൾപ്പെടെ 27 പേര്‍ക്കെതിരെ കേസെടുക്കണമെന്നാണ് ഹര്‍ജിക്കാരൻ്റെ ആവശ്യം. എറണാകുളം സ്വദേശി പാപ്പച്ചൻ എന്നായാളാണ് ഹർജി നൽകിയത്. അങ്കമാലി അതിരൂപത ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് സഭയ്ക്ക് കോടികളുടെ നഷ്ടം ഉണ്ടെയെന്നാണ് ആരോപണം.
അതേസമയം എറണാകുളം-അങ്കമാലി രൂപതയുടെ ഉടമസ്ഥതയിലുള്ള കാക്കനാട്, തൃക്കാക്കര, സീപ്പോർട്ട് എയർപോർട്ട് റോഡ്, മരട് എന്നിവിടങ്ങളിലെ മൂന്ന് ഏക്കർ സ്ഥലം വിൽപ്പന നടത്തിയതുമായി ബന്ധപ്പെട്ട് മാർ ജോർജ്ജ് ആലഞ്ചേരിക്കെതിരെ കേസെടുത്തിരുന്നു. ആലഞ്ചേരിക്കു പുറമേ ഫാദർ ജോഷി പുതുവ, ഇടനിലക്കാരൻ സാജു വർഗ്ഗീസ് എന്നിവരും കൂട്ടുപ്രതികളാണ്. വിപണി മൂല്ല്യത്തിന്റെ മൂന്നിലൊന്ന് തുകയ്ക്ക് ഭൂമി വിറ്റു എന്നുള്ളതാണ് കേസിനാധാരം.
അതേസമയം എറണാകുളം-അങ്കമാലി രൂപതയുടെ ഉടമസ്ഥതയിലുള്ള കാക്കനാട്, തൃക്കാക്കര, സീപ്പോർട്ട് എയർപോർട്ട് റോഡ്, മരട് എന്നിവിടങ്ങളിലെ മൂന്ന് ഏക്കർ സ്ഥലം വിൽപ്പന നടത്തിയതുമായി ബന്ധപ്പെട്ട് മാർ ജോർജ്ജ് ആലഞ്ചേരിക്കെതിരെ കേസെടുത്തിരുന്നു. ആലഞ്ചേരിക്കു പുറമേ ഫാദർ ജോഷി പുതുവ, ഇടനിലക്കാരൻ സാജു വർഗ്ഗീസ് എന്നിവരും കൂട്ടുപ്രതികളാണ്. വിപണി മൂല്ല്യത്തിന്റെ മൂന്നിലൊന്ന് തുകയ്ക്ക് ഭൂമി വിറ്റു എന്നുള്ളതാണ് കേസിനാധാരം.