തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വത്തിൽ നാളെ തീരുമാനമുണ്ടാകുമെന്ന് ഉമ്മൻചാണ്ടി. നാളെ താൻ ആന്ധ്രയിലേക്ക് പോകുന്നതിന് മുമ്പ് തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധി മത്സരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിലപാട് കടുപ്പിച്ച് മുസ്ലീം ലീഗ് രംഗത്തുവന്നിട്ടുണ്ട്. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച തീരുമാനം വൈകരുതെന്ന് മുസ്ലീം ലീഗ് വ്യക്തമാക്കി. എന്ത് തീരുമാനമെടുത്താലും അത് ഉടന്‍ ഉണ്ടാകണം. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നത് മുന്നണിക്ക് ദോഷം ചെയ്യുമെന്നും ലീഗ് വ്യക്തമാക്കി.
അതേസമയം ലീഗ് പ്രകടിപ്പിച്ച ആശങ്ക ഭാവികമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുന്നണി എന്ന നിലയിലാണ് ലീഗ് സംസാരിക്കുന്നത്. എന്നാല്‍ വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുന്ന കാര്യത്തിൽ അധികം വൈകാതെ തീരുമാനമുണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു. അന്തിമ തീരുമാനം വരുന്നതോടെ എല്ലാ ആശങ്കയും അവസാനിക്കും തെരഞ്ഞെടുപ്പിൽ യുഡിഎഫ് 20 ൽ 20 സീറ്റും തൂത്തുവാരുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
അതേസമയം ലീഗ് പ്രകടിപ്പിച്ച ആശങ്ക ഭാവികമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുന്നണി എന്ന നിലയിലാണ് ലീഗ് സംസാരിക്കുന്നത്. എന്നാല്‍ വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുന്ന കാര്യത്തിൽ അധികം വൈകാതെ തീരുമാനമുണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു. അന്തിമ തീരുമാനം വരുന്നതോടെ എല്ലാ ആശങ്കയും അവസാനിക്കും തെരഞ്ഞെടുപ്പിൽ യുഡിഎഫ് 20 ൽ 20 സീറ്റും തൂത്തുവാരുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.