കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. കൊവിഡ് 19 രോഗവ്യാപന പ്രതിരോധനത്തിന്റെ ഭാഗമായാണ് ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന് കീഴിലുളള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചതെന്ന് അധികൃതർ അറിയിച്ചു.
Also Read: തീയറ്ററിലും മാളിലും വിവാഹ നിശ്ചയ ചടങ്ങിലും എത്തി!!തൃശൂരിൽ കൊറോണ സ്ഥിരീകരിച്ചയാളുടെ സഞ്ചാര പാത!
കോഴിക്കോട് ഭട്ട്റോഡ് ബീച്ച്, കോഴിക്കോട് സൗത്ത് ബീച്ച്, കോഴിക്കോട് ബീച്ച്, കാപ്പാട് ഒന്ന്, രണ്ട് ബീച്ച്, ബേപ്പൂര്‍ ബീച്ച്, സരോവരം ബയോ പാര്‍ക്ക്, തുഷാരഗിരി, പെരുവണ്ണാമുഴി, വയലട, അരിപാറ, നമ്പികുളം, വടകര സാന്‍ഡ്ബാങ്ക്സ് ബീച്ച് എന്നീ വിനോദകേന്ദ്രങ്ങളാണ് അടച്ചത്. അടുത്ത നിര്‍ദ്ദേശം ലഭിക്കുന്നതുവരെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സന്ദര്‍ശകരെ അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.
Also Read: ശബരിമല നട ഇന്ന് തുറന്നു; കൊവിഡിൽ അതീവ ജാഗ്രത
അതേസമയം കോഴിക്കോട് ജില്ലയില്‍ പുതിയതായി 182 പേര് കൂടി നിരീക്ഷണത്തില്‍ ഉൾപ്പെടുത്തി. ഇതോടെ ജില്ലയില്‍ ആകെ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 497 ആയി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അഞ്ചു പേരും ബീച്ച് ആശുപത്രിയില്‍ രണ്ട് പേരും ഉള്‍പ്പെടെ ഏഴ് പേരാണ് ഐസലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന രണ്ട് പേരെയും ബീച്ച് ആശുപത്രിയിലുണ്ടായിരുന്ന അഞ്ച് പേരെയും വ്യാഴാഴ്ച ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. ആകെ 65 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 60 എണ്ണത്തിന്റെ പരിശോധനാ ഫലമാണ് ഇതുവരെ ലഭിച്ചത്. ഈ ഫലങ്ങളെല്ലാം കൊറോണ നെഗറ്റീവ് ആണ്.
Also Read: കണ്ണൂരിലെ കൊറോണ ബാധിതന് സഞ്ചരിച്ച റൂട്ട് മാപ്പ് തയ്യാറാക്കും