തിരുവനന്തപുരം: വലിയതുറയിൽ ട്രാൻസ് ജെൻഡറിന് നേരെ നാട്ടുകാരുടെ ക്രൂര മർദനം. കുട്ടികളെ തട്ടിക്കൊണ്ടു പോവാൻ പെൺ വേഷം കെട്ടി നടക്കുകയാണെന്ന് ആരോപിച്ചാണ് ആൾക്കൂട്ടം ട്രാൻസ് ജെൻഡറിനെ തല്ലിച്ചതച്ചത്. ഇവരുടെ വസ്ത്രങ്ങൾ വലിച്ചു കീറുകയും ക്രൂര മർദ്ദനത്തിന് ഇരയാക്കുകയും ചെയ്തു.
തിരുവനന്തപുരം സ്വദേശിനി ആണെങ്കിലും നാഗർകോവിലിൽ ഏറെ നാളുകളായി താമസിച്ചു വന്നിരുന്ന ഇവർ രണ്ടു ദിവസം മുൻപേ ആണ് തിരുവനന്തപുരത്തു തിരിച്ചെത്തുന്നത്. വീടോ വീട്ടുകാരോ ഇല്ലാത്ത ഇവർ വലിയതുറ ബീച്ചിൽ അലഞ്ഞുതിരിയവേ ആണ് കൂട്ടമായ ആക്രമണം ഉണ്ടായത്.
മർദ്ദനത്തിൽ സാരമായി പരിക്കേറ്റ ട്രാൻസ് ജെൻഡർ യുവതിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് പോലീസ് എത്തിയാണ് ഇവരെ രക്ഷിച്ചത്. സാമൂഹ്യ മാധ്യമങ്ങളിൽ ഇതിനെതിരെ പ്രതിഷേധമുയരുകയാണ്.
തിരുവനന്തപുരം സ്വദേശിനി ആണെങ്കിലും നാഗർകോവിലിൽ ഏറെ നാളുകളായി താമസിച്ചു വന്നിരുന്ന ഇവർ രണ്ടു ദിവസം മുൻപേ ആണ് തിരുവനന്തപുരത്തു തിരിച്ചെത്തുന്നത്. വീടോ വീട്ടുകാരോ ഇല്ലാത്ത ഇവർ വലിയതുറ ബീച്ചിൽ അലഞ്ഞുതിരിയവേ ആണ് കൂട്ടമായ ആക്രമണം ഉണ്ടായത്.
മർദ്ദനത്തിൽ സാരമായി പരിക്കേറ്റ ട്രാൻസ് ജെൻഡർ യുവതിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് പോലീസ് എത്തിയാണ് ഇവരെ രക്ഷിച്ചത്. സാമൂഹ്യ മാധ്യമങ്ങളിൽ ഇതിനെതിരെ പ്രതിഷേധമുയരുകയാണ്.