ഭിന്നലിംഗക്കാരെ തല്ലിച്ചതച്ച പോലീസ് നയത്തിനെതിരെ കമ്മീഷണർ ഓഫീസിലേക്ക് ട്രാൻസ് ജെൻഡർ കൂട്ടായ്മ പ്രതിഷേധ പ്രകടനം നടത്തി. തിങ്കളാഴ്ച ഹൈക്കോർട്ട് ജങ്ഷനില്‍ നിന്നും കമ്മീഷണര്‍ ഓഫിസിലേക്ക് നടന്ന മാർച്ചിൽ കൊച്ചിയിലെ നിരവധി ഭിന്നലിംഗക്കാർ പങ്കെടുത്തു.
എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള ട്രാന്സ്ജെന്‍റര്‍ വിഭാഗക്കാരും കേരളത്തിലെ ഒരു വിഭാഗം ഭിന്നലിംഗക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് 11 പേരെ കഴിഞ്ഞദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ തല്ലിച്ചതച്ചതായി കാണിച്ച് ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാം ഫെയ്സ്ബുക്കിലൂടെ അവർ മര്‍ദ്ദനമേറ്റതിന്‍റെ ചിത്രങ്ങള്‍ പങ്കു വച്ചതിന് പിന്നാലെയാണ് പ്രതിഷേധ മാർച്ച്.
തെരേസാസ് കോളെജിന്റെ മുന്‍പില്‍ വെച്ച് പൊലീസ് മാര്‍ച്ച് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധ സമ്മേളനം പ്രമുഖ ദളിത് ആക്റ്റീവിസ്റ്റ് ഡോ.രേഖാ രാജ് ഉദ്ഘാടനം ചെയ്തു.
പെരുമ്പാവൂരില്‍ താമസിക്കുന്ന ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ട്രാന്‍സ്‌ജെന്‍ഡറുകളെന്ന വ്യാജേന ട്രെയ്‌നുകളും ബസ്,റെയ്ല്‍വെ സ്റ്റേഷ്യൂുകളും കേന്ദ്രീകരിച്ച് പിടിച്ചുപറിയും മോഷണവും ഉള്‍പ്പടെയുള്ള പ്രവര്‍ത്തികള്‍ ചെയ്യുന്നത് വര്‍ധിച്ചുവരുന്നെന്ന പരാതിയെ തുടര്‍ന്ന് കൊച്ചിയിലെ ട്രാന്‍സ്‌ജെന്‍ഡര്‍ കൂട്ടായ്മയിലുള്ളവര്‍ ഇവര്‍ക്കെതിരെ പെരുമ്പാവൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
പരാതി നല്‍കിയതിന്റെ വൈരാഗ്യത്തില്‍ ഇക്കൂട്ടര്‍ കൊച്ചിയിലെ ട്രാന്‍സന്‍ഡേഴ്‌സിനെ ആക്രമിച്ചു. എന്നാല്‍ ആക്രമിച്ചവര്‍ക്കെതിരെ എറണാകുളം നോര്‍ത്ത് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാനെത്തിയ പതിനൊന്നോളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്ത് പൊതു സ്ഥലത്ത് സംഘര്‍ഷമുണ്ടാക്കിയതിന് ഇരു കൂട്ടര്‍ക്കുമെതിരെ കേസെടുത്തിരുന്നു.
ഇതേ തുടര്‍ന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ട്രാന്‍സന്‍ജെന്‍ഡര്‍ കൂട്ടായ്മക്കാര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. സൈക്ഷ്വല്‍ മൈനോരിറ്റ് ഫോറം കേരള സെക്രട്ടറി ശീതള്‍ ശ്യാം അധ്യക്ഷത വഹിച്ചു. അഡ്വ.മായ കൃഷ്ണന്‍, സൂര്യ, നവാസ്, ലാസര്‍ ഷൈന്‍, സിജോ, മാര്‍വെല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള ട്രാന്സ്ജെന്‍റര്‍ വിഭാഗക്കാരും കേരളത്തിലെ ഒരു വിഭാഗം ഭിന്നലിംഗക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് 11 പേരെ കഴിഞ്ഞദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ തല്ലിച്ചതച്ചതായി കാണിച്ച് ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാം ഫെയ്സ്ബുക്കിലൂടെ അവർ മര്‍ദ്ദനമേറ്റതിന്‍റെ ചിത്രങ്ങള്‍ പങ്കു വച്ചതിന് പിന്നാലെയാണ് പ്രതിഷേധ മാർച്ച്.
തെരേസാസ് കോളെജിന്റെ മുന്‍പില്‍ വെച്ച് പൊലീസ് മാര്‍ച്ച് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധ സമ്മേളനം പ്രമുഖ ദളിത് ആക്റ്റീവിസ്റ്റ് ഡോ.രേഖാ രാജ് ഉദ്ഘാടനം ചെയ്തു.
പെരുമ്പാവൂരില്‍ താമസിക്കുന്ന ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ട്രാന്‍സ്‌ജെന്‍ഡറുകളെന്ന വ്യാജേന ട്രെയ്‌നുകളും ബസ്,റെയ്ല്‍വെ സ്റ്റേഷ്യൂുകളും കേന്ദ്രീകരിച്ച് പിടിച്ചുപറിയും മോഷണവും ഉള്‍പ്പടെയുള്ള പ്രവര്‍ത്തികള്‍ ചെയ്യുന്നത് വര്‍ധിച്ചുവരുന്നെന്ന പരാതിയെ തുടര്‍ന്ന് കൊച്ചിയിലെ ട്രാന്‍സ്‌ജെന്‍ഡര്‍ കൂട്ടായ്മയിലുള്ളവര്‍ ഇവര്‍ക്കെതിരെ പെരുമ്പാവൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
പരാതി നല്‍കിയതിന്റെ വൈരാഗ്യത്തില്‍ ഇക്കൂട്ടര്‍ കൊച്ചിയിലെ ട്രാന്‍സന്‍ഡേഴ്‌സിനെ ആക്രമിച്ചു. എന്നാല്‍ ആക്രമിച്ചവര്‍ക്കെതിരെ എറണാകുളം നോര്‍ത്ത് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാനെത്തിയ പതിനൊന്നോളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്ത് പൊതു സ്ഥലത്ത് സംഘര്‍ഷമുണ്ടാക്കിയതിന് ഇരു കൂട്ടര്‍ക്കുമെതിരെ കേസെടുത്തിരുന്നു.
ഇതേ തുടര്‍ന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ട്രാന്‍സന്‍ജെന്‍ഡര്‍ കൂട്ടായ്മക്കാര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. സൈക്ഷ്വല്‍ മൈനോരിറ്റ് ഫോറം കേരള സെക്രട്ടറി ശീതള്‍ ശ്യാം അധ്യക്ഷത വഹിച്ചു. അഡ്വ.മായ കൃഷ്ണന്‍, സൂര്യ, നവാസ്, ലാസര്‍ ഷൈന്‍, സിജോ, മാര്‍വെല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.