തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിൽ പുതുതായി ആരെയും നിയമിക്കാൻ കഴിയില്ലെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ അറിയിച്ചു. ജീവനക്കാരുടെ എണ്ണം ദേശീയശരാശരിയിലും കൂടുതലാണെന്നും അത് ദേശീയശരാശരിയ്ക്ക് ഒപ്പമാക്കുന്നതിന്‍റെ ഭാഗമായാണ് നിയമനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
കെഎസ്ആര്‍ടിസിയിൽ 4051 പേര്‍ക്കാണ് കണ്ടക്ടര്‍ തസ്തികയിലേയ്ക്ക് പിഎസ്‍സി വഴി അഡ്വൈസ് മെമോ ലഭിച്ചിരിക്കുന്നത്. എന്നാൽ ജീവനക്കാര്‍ കൂടുതലുള്ള സാഹചര്യത്തിൽ ഒരാളെപ്പോലും നിയമിക്കാൻ സാധിക്കില്ലെന്നും ജീവനക്കാരുടെ എണ്ണം കുറയ്ക്കാനാണ് വകുപ്പിൻ്റെ ശ്രമമമെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്ആര്‍ടിസിയുടെ നഷ്ടം കുറയ്ക്കുന്നതിന്‍റെ ഭാഗമായി വാടക അടിസ്ഥാനത്തിൽ കൂടുതൽ ബസുകള്‍ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് കോര്‍പ്പറേഷൻ. ദീര്‍ഘദൂര റൂട്ടുകളിലെ വാടക സ്കാനിയ ബസുകളും ഇലക്ട്രിക് ബസുകളും ലാഭകരമാണെങ്കിലും ഇത് സ്വകാര്യവത്കരണത്തിന്‍റെ ഭാഗമാണെന്നാണ് തൊഴലാളിയൂണിയനുകളുടെ ആക്ഷേപം. സംസ്ഥാനത്തെ 80 ശതമാനം റൂട്ടുകളും കയ്യടക്കാനൊരുങ്ങുന്ന കെഎസആര്‍ടിസി ഈ മാതൃക തന്നെയായിരിക്കും പിന്തുടരുകയെന്ന സൂചനയാണ് നിയമനനിരോധനത്തെപ്പറ്റിയുള്ള മന്ത്രിയുടെ പ്രസ്താവന.
കെഎസ്ആര്‍ടിസിയിൽ 4051 പേര്‍ക്കാണ് കണ്ടക്ടര്‍ തസ്തികയിലേയ്ക്ക് പിഎസ്‍സി വഴി അഡ്വൈസ് മെമോ ലഭിച്ചിരിക്കുന്നത്. എന്നാൽ ജീവനക്കാര്‍ കൂടുതലുള്ള സാഹചര്യത്തിൽ ഒരാളെപ്പോലും നിയമിക്കാൻ സാധിക്കില്ലെന്നും ജീവനക്കാരുടെ എണ്ണം കുറയ്ക്കാനാണ് വകുപ്പിൻ്റെ ശ്രമമമെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്ആര്‍ടിസിയുടെ നഷ്ടം കുറയ്ക്കുന്നതിന്‍റെ ഭാഗമായി വാടക അടിസ്ഥാനത്തിൽ കൂടുതൽ ബസുകള്‍ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് കോര്‍പ്പറേഷൻ. ദീര്‍ഘദൂര റൂട്ടുകളിലെ വാടക സ്കാനിയ ബസുകളും ഇലക്ട്രിക് ബസുകളും ലാഭകരമാണെങ്കിലും ഇത് സ്വകാര്യവത്കരണത്തിന്‍റെ ഭാഗമാണെന്നാണ് തൊഴലാളിയൂണിയനുകളുടെ ആക്ഷേപം. സംസ്ഥാനത്തെ 80 ശതമാനം റൂട്ടുകളും കയ്യടക്കാനൊരുങ്ങുന്ന കെഎസആര്‍ടിസി ഈ മാതൃക തന്നെയായിരിക്കും പിന്തുടരുകയെന്ന സൂചനയാണ് നിയമനനിരോധനത്തെപ്പറ്റിയുള്ള മന്ത്രിയുടെ പ്രസ്താവന.