ദുബൈ: ബിനോയി കോടിയേരിക്കെതിരെ ദുബൈയിൽ യാത്രാവിലക്കും സിവിൽ കേസും. ബിനോയ്‍ക്കെതിരെ ദുബൈയിൽ പ്രവർത്തിക്കുന്ന ജാസ് ടൂറിസം കമ്പനി പണം തട്ടിപ്പ് ആരോപിച്ച് സിവിൽ കേസ് നൽകിയതിനെ തുടർന്നാണ് യാത്രാവിലക്ക് നിലവിൽ വന്നത്. ദുബാബൈ ഭരണകൂടമാണ് ബിനോയ്‍ക്കെതിരെ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. യാത്രാവിലക്കിനെ തുടർന്ന്, കേരളത്തിലേക്ക് വരാന്‍ ശ്രമിച്ച ബിനോയിയെ ദുബൈ വമാനത്താവളത്തില്‍ തടഞ്ഞു.
ചവറ എംഎൽഎ വിജയൻ പിള്ളയുടെ മകൻ ശ്രീജിത്തിനെതിരെയും ജാസ് ടൂറിസം കമ്പനി രംഗത്ത് വന്നിരുന്നു. ശ്രീജിത്തിനെതിരെ തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ ദുബൈ പൗരനും ജാസ് ടൂറിസം മാനേജിങ് ഡയറക്ടറുമായ ഹസന്‍ ഇസ്‌മാ ഈല്‍ അബ്ദുല്ല അല്‍ മര്‍സൂഖി ഇന്ന് നടത്താനിരുന്ന വാർത്താസമ്മേളനം കോടതി വിലക്കിയിരുന്നു. കരുനാഗപ്പള്ളി സബ് കോടതിയാണ് ശ്രീജിത്തിനെതിരെ പരാമർശം പാടില്ല എന്ന് ഉത്തരവ് ഇറക്കിയത്. രാഹുൽ കൃഷ്‌ണ തന്‍റെ പേര് ദുരുപയോഗം ചെയ്തുവെന്ന് കാണിച്ച് ശ്രീജിത്ത് നൽകിയ പരാതിയിലാണ് കോടതി നടപടി.
ചവറ എംഎൽഎ വിജയൻ പിള്ളയുടെ മകൻ ശ്രീജിത്തിനെതിരെയും ജാസ് ടൂറിസം കമ്പനി രംഗത്ത് വന്നിരുന്നു. ശ്രീജിത്തിനെതിരെ തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ ദുബൈ പൗരനും ജാസ് ടൂറിസം മാനേജിങ് ഡയറക്ടറുമായ ഹസന്‍ ഇസ്‌മാ ഈല്‍ അബ്ദുല്ല അല്‍ മര്‍സൂഖി ഇന്ന് നടത്താനിരുന്ന വാർത്താസമ്മേളനം കോടതി വിലക്കിയിരുന്നു. കരുനാഗപ്പള്ളി സബ് കോടതിയാണ് ശ്രീജിത്തിനെതിരെ പരാമർശം പാടില്ല എന്ന് ഉത്തരവ് ഇറക്കിയത്. രാഹുൽ കൃഷ്‌ണ തന്‍റെ പേര് ദുരുപയോഗം ചെയ്തുവെന്ന് കാണിച്ച് ശ്രീജിത്ത് നൽകിയ പരാതിയിലാണ് കോടതി നടപടി.