കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസ് കെട്ടിച്ചമച്ചതാണെന്ന് ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ. തനിക്കെതിരായ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണ്. ദൈവത്തിൻ്റെ മുന്നിലുള്ള സത്യം കോടതിയിലൂടെ തെളിയിക്കപ്പെടട്ടെ എന്നും ഫ്രാങ്കോ മാധ്യമങ്ങളോട് വ്യക്തമാക്കി.
Also Read: പ്രണബ് മുഖർജിയുടെ ആരോഗ്യസ്ഥിതി ഗുരുതരമെന്ന് ആശുപത്രി; വെൻ്റിലേറ്ററിൽ തുടരുന്നു
കേസിലെ വിചാരണ സെപ്റ്റംബർ 16ന് ആരംഭിക്കാനിരിക്കെ ബലാത്സംഗ കേസിലെ കുറ്റപത്രം ഫ്രാങ്കോയെ വായിച്ച് കേൾപ്പിച്ചു. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുക.
ഫ്രാങ്കോയ്ക്ക് എതിരെ ലൈംഗിക പീഡനം ഉൾപ്പെടെയുള്ള ആറ് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ബലാത്സംഗം, അന്യായമായി തടവിൽ വെക്കൽ, അധികാരം ഉപയോഗിച്ച് ബലമായി ലൈംഗികമായി ഉപയോഗിക്കൽ എന്നീ വകുപ്പുകളാണ് അന്വേഷണം സംഘം ചുമത്തിയിരിക്കുന്നത്.
ആയിരം പേജുള്ള കുറ്റപത്രത്തിൽ മൂന്ന് ബിഷപ്പ്മാരും 11 വൈദികരും 24 സിസ്റ്റർമാരും ഉൾപ്പെടെ 84 സാക്ഷികളുണ്ട്. കുറുവിലങ്ങാട് മഠത്തില്‍ വച്ച് 2014-16 കാലയളവില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കന്യാസ്ത്രീയുടെ പരാതി.
Also Read: സ്വർണക്കടത്ത്; സ്വപ്നയ്ക്കും സെയ്തലവിക്കും ജാമ്യം നിഷേധിച്ചു, കസ്റ്റംസിൻ്റെ വാദങ്ങൾ അംഗീകരിച്ച് കോടതി
2018 ജൂൺ 27നാണ് കന്യാസ്ത്രീ പോലീസിൽ പരാതി നൽകിയത്. കേസിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കല്‍ നല്കിയ ഹര്‍ജി നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു. കേരള ഹൈക്കോടതിയിലും കോട്ടയം അഡീഷണൽ സെഷൻസ് കോടതിയിലും ഹർജി നൽകിയിരുന്നു. ഇത് തള്ളിയതോടെയാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്.
Also Read: പ്രണബ് മുഖർജിയുടെ ആരോഗ്യസ്ഥിതി ഗുരുതരമെന്ന് ആശുപത്രി; വെൻ്റിലേറ്ററിൽ തുടരുന്നു
കേസിലെ വിചാരണ സെപ്റ്റംബർ 16ന് ആരംഭിക്കാനിരിക്കെ ബലാത്സംഗ കേസിലെ കുറ്റപത്രം ഫ്രാങ്കോയെ വായിച്ച് കേൾപ്പിച്ചു. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുക.
ഫ്രാങ്കോയ്ക്ക് എതിരെ ലൈംഗിക പീഡനം ഉൾപ്പെടെയുള്ള ആറ് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ബലാത്സംഗം, അന്യായമായി തടവിൽ വെക്കൽ, അധികാരം ഉപയോഗിച്ച് ബലമായി ലൈംഗികമായി ഉപയോഗിക്കൽ എന്നീ വകുപ്പുകളാണ് അന്വേഷണം സംഘം ചുമത്തിയിരിക്കുന്നത്.
ആയിരം പേജുള്ള കുറ്റപത്രത്തിൽ മൂന്ന് ബിഷപ്പ്മാരും 11 വൈദികരും 24 സിസ്റ്റർമാരും ഉൾപ്പെടെ 84 സാക്ഷികളുണ്ട്. കുറുവിലങ്ങാട് മഠത്തില്‍ വച്ച് 2014-16 കാലയളവില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കന്യാസ്ത്രീയുടെ പരാതി.
Also Read: സ്വർണക്കടത്ത്; സ്വപ്നയ്ക്കും സെയ്തലവിക്കും ജാമ്യം നിഷേധിച്ചു, കസ്റ്റംസിൻ്റെ വാദങ്ങൾ അംഗീകരിച്ച് കോടതി
2018 ജൂൺ 27നാണ് കന്യാസ്ത്രീ പോലീസിൽ പരാതി നൽകിയത്. കേസിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കല്‍ നല്കിയ ഹര്‍ജി നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു. കേരള ഹൈക്കോടതിയിലും കോട്ടയം അഡീഷണൽ സെഷൻസ് കോടതിയിലും ഹർജി നൽകിയിരുന്നു. ഇത് തള്ളിയതോടെയാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്.