ചെറുതോണി: ഇടുക്കി ഡാമിലെ ജലനരപ്പ് 2398 അടിയിലെത്തിയാൽ ഷട്ടര്‍ തുറക്കുന്നതിന്‍റെ ട്രയൽ റൺ നടത്തുമെന്ന് മന്ത്രി എം എം മണി. മുന്നൊരുക്കങ്ങളും സുരക്ഷാ ക്രമീകരമണങ്ങളും സ്വീകരിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ ജനങ്ങള്‍ക്ക് ഇതേപ്പറ്റി ധാരണയുണ്ടാക്കാൻ ഇത് സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.
കാലവര്‍ഷം ഇനിയും സംസ്ഥാനത്ത് ബാക്കിയുണ്ട്. തുലാവര്‍ഷവും വരാനിരിക്കുന്നതേയുള്ളൂ. തുലാവര്‍ഷത്തിൽ വലിയ തോതിൽ മഴയുണ്ടായാൽ ഡാം തുറക്കേണ്ടി വരും. ഇടുക്കി കളക്ടട്രേറ്റിൽ ചേര്‍ന്ന അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിന്നീട് അണക്കെട്ട് തുറക്കേണ്ടി വരാൻ സാധ്യതയുള്ളതിനാൽ ജനങ്ങളുടെ ആശങ്കയകറ്റുന്നതിനാണ് ട്രയൽ റൺ നടത്തുന്നതെന്ന് മന്ത്രി വിശദീകരിച്ചു.
2397 അടിയിൽ മുന്നറിയിപ്പ് നല്‍കിയ ശേഷം 2398ലെത്തുമ്പോള്‍ ട്രയൽ റൺ നടത്താനാണ് പദ്ധതി. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഡാം തുറക്കേണ്ടതില്ലെന്നാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.
കാലവര്‍ഷം ഇനിയും സംസ്ഥാനത്ത് ബാക്കിയുണ്ട്. തുലാവര്‍ഷവും വരാനിരിക്കുന്നതേയുള്ളൂ. തുലാവര്‍ഷത്തിൽ വലിയ തോതിൽ മഴയുണ്ടായാൽ ഡാം തുറക്കേണ്ടി വരും. ഇടുക്കി കളക്ടട്രേറ്റിൽ ചേര്‍ന്ന അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിന്നീട് അണക്കെട്ട് തുറക്കേണ്ടി വരാൻ സാധ്യതയുള്ളതിനാൽ ജനങ്ങളുടെ ആശങ്കയകറ്റുന്നതിനാണ് ട്രയൽ റൺ നടത്തുന്നതെന്ന് മന്ത്രി വിശദീകരിച്ചു.
2397 അടിയിൽ മുന്നറിയിപ്പ് നല്‍കിയ ശേഷം 2398ലെത്തുമ്പോള്‍ ട്രയൽ റൺ നടത്താനാണ് പദ്ധതി. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഡാം തുറക്കേണ്ടതില്ലെന്നാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.