വൻ പുരുഷാരത്തിന്‍റെ സാന്നിദ്ധ്യത്തിൽ തൃശൂർ പൂരത്തിന് തുടക്കമായി. ഘടകപൂരങ്ങൾ വടക്കുംനാഥ സന്നിധിയിലെത്തിയതോടെയാണ് പൂരത്തിന് തുടക്കമായത്. മഠത്തിൽ വരവും പാറമേക്കാവ് ദേവിയുടെ എഴുന്നള്ളത്തും ആരംഭിച്ചു.
കുടമാറ്റം കാണാന്‍ പൂരനഗരിയില്‍ രാവിലെ മുതൽ തിരക്കായിരുന്നു. കണിമംഗലം ശാസ്താവിന്‍റെ എഴുന്നള്ളത്തോടെയാണ് പൂരത്തിന് തുടക്കമായത്. വൈകിട്ട് അഞ്ചു മണിയോടെ കുടമാറ്റം തുടങ്ങി. ആയിരക്കണക്കിന് ആള്‍ക്കാരാണ് പൂരം കാണാന്‍ ക്ഷേത്രത്തില്‍ എത്തിയിരിക്കുന്നത്. എഴുനൂറോളം കലാകാരന്മാരും നൂറോളം ആനകളും പങ്കെടുക്കുന്ന പൂരത്തിന് വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
രാവിലെ ഘടകക്ഷേത്രങ്ങള്‍ വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളി തുടങ്ങി. പ്രധാന പങ്കാളികളായ തിരുവമ്പാടി പാറമേക്കാവ് ക്ഷേത്രങ്ങളിലും രാവിലെ മുതല്‍ ചടങ്ങുകള്‍ ആരംഭിച്ചു. 12 മണിയോടെ പാറമേക്കാവിലമ്മ പാറമേക്കാവു പത്മനാഭന്റെ പുറത്തേറി എഴുന്നള്ളി. രണ്ട് മണിയോടെ ഇലഞ്ഞി ചേട്ടില്‍ മേളപെരുമ അരങ്ങേറി. അഞ്ച് മണിയോടെ തിരുവമ്പാടി പാറമേക്കാവ് വിഭാഗങ്ങള്‍ മുഖാമുഖം നിന്നു. തുടര്‍ന്ന് കാഴ്ചകളെ വര്‍ണ്ണത്തിലാറാടിക്കുന്ന വര്‍ണ്ണക്കുടമാറ്റം അരങ്ങേറുകയായിരുന്നു. ഒരു നില, ഇരുനില തുടങ്ങി പലവർണ്ണങ്ങളിൽ കുടകൾ ഇരുവിഭാഗവും മാറി മാറി ഉയർത്തി.
കേരളത്തിന്റെ നാനാഭാഗത്തു നിന്നും കൂടാതെ ഭാരതത്തിന്റെ ലോകത്തിന്റെ തന്നെ പല കോണുകളില്‍ നിന്നും പൂരം കാണാന്‍ ആളുകളെത്തിയിട്ടുണ്ട്. ഇലഞ്ഞിത്തറ മേളം ഉച്ചസ്ഥായിലെത്തുമ്പോള്‍, മേളത്തിനൊപ്പം കൈയുയര്‍ത്തി താളമിടുന്ന കലാസ്വാദകര്‍വരെ ഈ കലാസംഘമത്തിന്റെ ഒഴിവാക്കാനാകാത്ത കണ്ണി തന്നെയാണ്. കലയും, കലാകാരനും, കലാസ്വാദകനുമെല്ലാം സാക്ഷാല്‍ വടക്കുന്നാഥന്റെ തിരുസന്നിധിയിൽ ഒന്നായങ്ങനെ ലയിച്ചു നില്‍ക്കുന്ന കാഴ്ച അവിസ്മരണീയമാണ്. തുടർന്ന് രാത്രിയോടെ വെടിക്കെട്ടിന് തുടക്കമാകും.
കുടമാറ്റം കാണാന്‍ പൂരനഗരിയില്‍ രാവിലെ മുതൽ തിരക്കായിരുന്നു. കണിമംഗലം ശാസ്താവിന്‍റെ എഴുന്നള്ളത്തോടെയാണ് പൂരത്തിന് തുടക്കമായത്. വൈകിട്ട് അഞ്ചു മണിയോടെ കുടമാറ്റം തുടങ്ങി. ആയിരക്കണക്കിന് ആള്‍ക്കാരാണ് പൂരം കാണാന്‍ ക്ഷേത്രത്തില്‍ എത്തിയിരിക്കുന്നത്. എഴുനൂറോളം കലാകാരന്മാരും നൂറോളം ആനകളും പങ്കെടുക്കുന്ന പൂരത്തിന് വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
രാവിലെ ഘടകക്ഷേത്രങ്ങള്‍ വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളി തുടങ്ങി. പ്രധാന പങ്കാളികളായ തിരുവമ്പാടി പാറമേക്കാവ് ക്ഷേത്രങ്ങളിലും രാവിലെ മുതല്‍ ചടങ്ങുകള്‍ ആരംഭിച്ചു. 12 മണിയോടെ പാറമേക്കാവിലമ്മ പാറമേക്കാവു പത്മനാഭന്റെ പുറത്തേറി എഴുന്നള്ളി. രണ്ട് മണിയോടെ ഇലഞ്ഞി ചേട്ടില്‍ മേളപെരുമ അരങ്ങേറി. അഞ്ച് മണിയോടെ തിരുവമ്പാടി പാറമേക്കാവ് വിഭാഗങ്ങള്‍ മുഖാമുഖം നിന്നു. തുടര്‍ന്ന് കാഴ്ചകളെ വര്‍ണ്ണത്തിലാറാടിക്കുന്ന വര്‍ണ്ണക്കുടമാറ്റം അരങ്ങേറുകയായിരുന്നു. ഒരു നില, ഇരുനില തുടങ്ങി പലവർണ്ണങ്ങളിൽ കുടകൾ ഇരുവിഭാഗവും മാറി മാറി ഉയർത്തി.
കേരളത്തിന്റെ നാനാഭാഗത്തു നിന്നും കൂടാതെ ഭാരതത്തിന്റെ ലോകത്തിന്റെ തന്നെ പല കോണുകളില്‍ നിന്നും പൂരം കാണാന്‍ ആളുകളെത്തിയിട്ടുണ്ട്. ഇലഞ്ഞിത്തറ മേളം ഉച്ചസ്ഥായിലെത്തുമ്പോള്‍, മേളത്തിനൊപ്പം കൈയുയര്‍ത്തി താളമിടുന്ന കലാസ്വാദകര്‍വരെ ഈ കലാസംഘമത്തിന്റെ ഒഴിവാക്കാനാകാത്ത കണ്ണി തന്നെയാണ്. കലയും, കലാകാരനും, കലാസ്വാദകനുമെല്ലാം സാക്ഷാല്‍ വടക്കുന്നാഥന്റെ തിരുസന്നിധിയിൽ ഒന്നായങ്ങനെ ലയിച്ചു നില്‍ക്കുന്ന കാഴ്ച അവിസ്മരണീയമാണ്. തുടർന്ന് രാത്രിയോടെ വെടിക്കെട്ടിന് തുടക്കമാകും.