ആപ്പ്ജില്ല

സ്വര്‍ണക്കടത്ത് കേസ്: ഇടതുമുന്നണി കൗണ്‍സിലര്‍‍ കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തു

ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് കസ്റ്റംസ് പരിശോധന നടത്തിയത്. നേരത്തെ കരിപ്പൂർ വിമാനത്താവളം വഴി നടത്തിയ സ്വർണക്കടത്തിലും ഇയാൾ പ്രതിചേർക്കപ്പെട്ടിരുന്നു.

Samayam Malayalam 1 Oct 2020, 8:39 am
കോഴിക്കോട്: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണം കടത്തിയ സംഭവത്തിൽ കോഴിക്കോട് കൊടുവള്ളി നഗരസഭയിലെ ഇടതുമുന്നണി കൗണ്‍സിലര്‍ കാരാട്ട് ഫൈസലിനെ കസ്റ്റഡിയിലെടുത്തു.
Samayam Malayalam Kerala Gold smuggling case
നയതന്ത്ര ബാഗേജ് വഴി കടത്തിയ സ്വർണം - ഫയൽ ചിത്രം


Also Read : കേരളത്തിന് മൂന്ന് സ്‌പെഷൽ ട്രെയിനുകൾ; പുതിയ റൂട്ടുകൾ ഇങ്ങനെ, ഒക്‌ടോബർ മുതൽ സർവീസുകൾ

പുലര്‍ച്ചെ വീട്ടിൽ നടത്തിയ കസ്റ്റംസ് പരിശോധനയ്ക്ക് പിന്നാലെയാണ് കൗണ്‍സിലറിനെ കസ്റ്റഡിയിൽ എടുത്തത് എന്ന് ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് ഫൈസലിന്റെ വീട്ടിൽ കസ്റ്റംസ് പരിശോധന നടത്തിയത്. കൊടുവള്ളിയിലുള്ള വീട്ടിലും ഇതിനോട് ചേര്‍ന്നുള്ള കെട്ടിടത്തിലുമാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പരിശോധന നടത്തിയത്. കസ്റ്റഡിയിൽ എടുത്ത ഫൈസലിനെ കൊച്ചിയിലേക്ക് കൊണ്ടുപോകും.

പരിശോധനയിൽ കണ്ടെത്തിയ ചില വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സ്വര്‍ണക്കടത്ത് സംബന്ധിച്ച് കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റംസ് ഫൈസലിനെ കസ്റ്റഡിയിലെടുത്തത് എന്നാണ് വിവരം.

Also Read : സസ്‌പെൻഷനിലായ എം ശിവശങ്കറിന് ഒരു വർഷത്തേക്ക് അവധി അനുവദിച്ച് സർക്കാർ

കൊച്ചിയിൽ നിന്നുള്ള കസ്റ്റംസ് സംഘമാണ് അതീവ രഹസ്യമായി പരിശോധന നടത്തിയത്. അതേസമയം, കസ്റ്റംസിന്റെ കോഴിക്കോട് യൂണിറ്റിനെ അറിയിക്കാതെയായിരുന്നു പരിശോധന എന്നും റിപ്പോര്‍ട്ടുണ്ട്.

കൊടുവള്ളി നഗരസഭയിലെ 27ാം വാര്‍ഡിന്റെ ഇടത് സ്വതന്ത്രനായാണ് കാരാട്ട് ഫൈസല്‍ ജയിക്കുന്നത്. നേരത്തേയും കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അടക്കം ഫൈസലിന്റെ പേര് ഉയര്‍ന്ന് കേട്ടിരുന്നു. അതിന് പിന്നാലെയാണ് തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലും ഇയാളുടെ പേര് ഉയര്‍ന്ന് കേള്‍ക്കുന്നത്.

Also Read : ബിഹാർ തെരഞ്ഞെടുപ്പ്: ബിജെപിയുടെ പ്രചാരണ ചുമതല ദേവേന്ദ്ര ഫഡ്നാവിസിന്

കസ്റ്റംസ് റെയ്ഡിന്റെ വിവരങ്ങള്‍ പുറത്തുവന്നതോടെ രാവിലെ എട്ട് മണിക്ക് മുസ്ലീം യൂത്ത് ലീഗ് ഫൈസലിന്റെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്