ആപ്പ്ജില്ല

എൻഐഎ സംഘം ദുബായിൽ; ഫൈസൽ ഫരീദിനെ ചോദ്യം ചെയ്യും, അറ്റാഷെ എവിടെ?

കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് എൻഐഎ സംഘത്തിന് യുഎഇയിലേക്ക് പോകുന്നതിനുള്ള അനുമതി നൽകിയത്. കേസിലെ മൂന്നാം പ്രതി ഫൈസൽ ഫരീദിനെ ചോദ്യം ചെയ്യുകയാണ് പ്രധാന ലക്ഷ്യം

Samayam Malayalam 10 Aug 2020, 4:41 pm
ദുബായ്: സംസ്ഥാന സർക്കാരിനെ സമ്മർദ്ദത്തിലാഴ്‌ത്തിയ സ്വർണക്കടത്ത് കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) സംഘം യുഎഇയിലെത്തി. എസ്‌പിയുടെ നേതൃത്വത്തിലുള്ള രണ്ടംഗ സംഘമാണ് ദുബായിൽ എത്തിയത്.
Samayam Malayalam സ്വപ്‌ന സുരേഷ്
സ്വപ്‌ന സുരേഷ്


Also Read: സ്വപ്‍ന സുരേഷിന്‍റെ ജാമ്യാപേക്ഷ തള്ളി പ്രത്യേക എന്‍ഐഎ കോടതി

കേസിലെ മൂന്നാം പ്രതി ഫൈസൽ ഫരീദിനെ ചോദ്യം ചെയ്യാനാണ് എൻഐഎ സംഘം ദുബായിലെത്തിയത്. ഇയാളുടെ പാസ്‌പോർട്ട് ആഭ്യന്തര മന്ത്രാലയം റദ്ദാക്കിയിരുന്നു. ഫൈസൽ ഫരീദിനെ ചോദ്യം ചെയ്‌താൽ കേസിലെ നിർണായക തെളിവുകൾ ലഭ്യമാകുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. സ്വർണക്കടത്തിന് പിന്നിലെ ഹവാല ഇടപാട്, പണം വിതരണം ചെയ്യുന്ന മാർഗങ്ങൾ, ഇടപടുകാർ ആരെല്ലാം, യുഎഇയിൽ നിന്നുള്ള ഇടപാടുകൾക്ക് പിന്നിൽ ആരൊക്കെ എന്നീ കാര്യങ്ങളിലാകും പ്രധാനമായും അന്വേഷണം നടക്കുക.

സ്വർണക്കടത്ത് കേസ് അന്വേഷണം തുടരുന്നതിനിടെ മടങ്ങിയ ഇന്ത്യയിലെ യുഎഇ കോൺസുലേറ്റിലെ അറ്റാഷെയെ ചോദ്യം ചെയ്യുമോയെന്നതിൽ തീരുമാനമായിട്ടില്ല. ഇക്കാര്യത്തിൽ എൻഐഎ സംഘമോ അധികൃതരോ നിലപാട് വ്യക്തമാക്കിയിട്ടില്ല. സ്വർണക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ റൊബിൻസൺ എന്നയാളെ കസറ്റഡിയിലെടുക്കാൻ ദുബായ് പോലീസിൻ്റെ സഹായം എൻഐഎ തേടുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് എൻഐഎ സംഘത്തിന് യുഎഇയിലേക്ക് പോകുന്നതിനുള്ള അനുമതി നൽകിയത്. കേസ് അന്വേഷണം ദുബായിലേക്ക് വ്യാപിപ്പിക്കണമെന്ന ആവശ്യം എൻഐഎ സംഘം ശക്തമാക്കിയിരുന്നു.

Also Read: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കൊവിഡ്

ഇതിനിടെ സ്വര്‍ണക്കടത്ത് കേസില്‍ കുറ്റാരോപിതയായ സ്വപ്‍ന സുരേഷിന് എന്‍ഐഎ കോടതി ജാമ്യം നിഷേധിച്ചതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ടു ചെയ്‌തു. സ്വപ്‍നയ്‍ക്ക് എതിരെ പ്രഥമദൃഷ്‍ട്യ തെളിവുകളുണ്ടെന്ന് എറണാകുളം കോടതി നിരീക്ഷിച്ചു. ഇതോടെ സ്വപ്‍ന ജയിലില്‍ തന്നെ തുടരും. സ്വര്‍ണക്കടത്ത് കേസില്‍ രണ്ടാംപ്രതിയാണ് ഇവർ.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്