ആപ്പ്ജില്ല

സ്വർണക്കടത്ത് കേസ്; എൻഐഎ സംഘം ദുബായിലേക്ക്, ലക്ഷ്യം ഫൈസൽ ഫരീദ്

തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതികളിൽ ഒരാളാണ് ഫൈസൽ ഫരീദ്. ഇയാളെ ചോദ്യം ചെയ്‌താൽ കേസിൽ നിർണായക തെളിവുകൾ ലഭ്യമാകുമെന്നാണ് എൻഐഎ വ്യക്തമാക്കുന്നത്

Samayam Malayalam 8 Aug 2020, 5:24 pm
ന്യൂഡൽഹി: തിരുവനന്തപുരം സ്വർണക്കടത്ത് കേസ് അന്വേഷണം യുഎഇയിലേക്ക്. കേസിലെ പ്രതി ഫൈസൽ ഫരീദിനെ ചോദ്യം ചെയ്യാൻ എൻഐഎ സംഘം ദുബായിലെത്തും. ഒരു എസ്‌പി അടക്കം മൂന്ന് പേർക്ക് പോകാനുള്ള അനുമതി ആഭ്യന്തര മന്ത്രാലയം നൽകിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
Samayam Malayalam സ്വപ്‌ന സുരേഷ്
സ്വപ്‌ന സുരേഷ്


Also Read: നമ്മള്‍ ആയിരുന്നു ശരിയെന്ന് കാലം തെളിയിക്കട്ടെ; നിയമ നടപടികളോട് സഹകരിക്കും: രഹ്ന ഫാത്തിമ

രണ്ട് ദിവസത്തിനകം സംഘം ദുബായിലേക്ക് പുറപ്പെടും. ഫൈസൽ ഫരീദിനെ ചോദ്യം ചെയ്യുകയാണ് സംഘത്തിൻ്റെ പ്രധാന ലക്ഷ്യം. കേസ് അന്വേഷണം ദുബായിലേക്ക് വ്യാപിപ്പിക്കണമെന്ന ആവശ്യം എൻഐഎ സംഘം ശക്തമാക്കിയിരുന്നു. ഇതിനിടെ അന്വേഷണത്തിൻ്റെ ആവശ്യത്തിന് ആഭ്യന്തര മന്ത്രാലയം അനുമതി നൽകുകയായിരുന്നു.

ഫൈസൽ ഫരീദിനെ ചോദ്യം ചെയ്യുന്നതിനൊപ്പം സ്വർണക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ റൊബിൻസൺ എന്നയാളെ കസറ്റഡിയിലെടുക്കാൻ ദുബായ് പോലീസി പോലീസിൻ്റെ സഹായം എൻഐഎ തേടുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഫൈസൽ ഫരീദിൻ്റെ പാസ്‌പോർട്ട് ആഭ്യന്തര മന്ത്രാലയം റദ്ദാക്കിയിരുന്നു.

Also Read: അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട്; 'അപകടമേഖലകളിൽ നിന്ന് ആളുകളെ നിര്‍ബന്ധിച്ച് മാറ്റണം'

പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാൻ നടപടി ആരംഭിച്ചിരുന്നു. സ്വത്ത് മരവിപ്പിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്‌ടറേറ്റ് രജിസ്‌ട്രേഷൻ ഐജിക്ക് കത്ത് നൽകിയിരുന്നു. ഇവ പിന്നീട് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടർ കണ്ടുകെട്ടും. കേസിൽ പ്രധാന പ്രതികളായ സ്വപ്‌ന സുരേഷ്, സന്ദീപ്, സരിത് ഫൈസൽ ഫരീദ് എന്നിവരുടെ സ്വത്തുക്കൾ മരവിപ്പിക്കാനാണ് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റ് നൽകിയ കത്തിൽ വ്യക്തമാക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്