മുംബൈ: റിപ്പബ്ലിക്ക് ടിവി മേധാവി അർണബ് ഗോസ്വാമിയും ബാർക്ക് മുൻ സിഇഒ പാർത്തോ ദാസ് ഗുപ്തയും തമ്മിലുള്ള സംഭാഷണം പുറത്ത്. ഇവർ തമ്മിലുള്ള സംഭാഷണത്തിന്റെ അഞ്ഞൂറ് പേജ് വിവരങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നത്. ഇതിന്റെ സ്ക്രീൻഷോട്ടുകൾ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൻ ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രിയുടെ ഓഫീസുമായും ഭരണകക്ഷി അംഗങ്ങളുമായുമുള്ള അർണബിന്റെ അടുപ്പം വെളിപ്പെടുത്തുന്നതാണ് വാട്സാപ്പ് ചാറ്റ്. തനിക്ക് അനുകൂലമായി ടിആർപ്പിയിൽ കൃത്രിമം കാണിക്കുന്നതിനും ബിജെപി സർക്കാരിൽ സഹായം ആവശ്യപ്പെട്ടും അർണബ് നടത്തിയ സംഭാഷണമാണ് പുറത്തായിരിക്കുന്നത്. ടിആർപിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും സഹായം ലഭിക്കുമെന്നും ചാറ്റിൽ പറയുന്നു.
കാഴ്ചക്കാരുടെ വിവരം സംബന്ധിച്ച വിവരം ശേഖരിക്കുന്നതിനായി സോഫ്റ്റ്വെയർ സ്ഥാപിക്കാനുള്ള ട്രായിയുടെ നീക്കം അട്ടിമറിക്കാൻ ഭരണകക്ഷിയിലുള്ള തന്റെ സ്വാധീനം ഉപയോഗിക്കുമെന്ന് അർണബ് ചാറ്റിൽ ഉറപ്പു നൽകുന്നുണ്ട്.
ടിആർപി കേസുമായി ബന്ധപ്പെട്ട വാദം ജനുവരി 29ലേക്ക് മാറ്റിവെച്ച അതേ ദിവസമാണ് പാർത്തോ ദാസ് ഗുപ്തയുമായുള്ള വാട്സാപ്പ് ചാറ്റിലെ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. അടുത്ത വാദം കേൾക്കുന്നതുവരെ അർണബിനെ അറസ്റ്റ് ചെയ്യില്ലെന്ന് മുംബൈ പോലീസ് വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ ഓഫീസുമായും ഭരണകക്ഷി അംഗങ്ങളുമായുമുള്ള അർണബിന്റെ അടുപ്പം വെളിപ്പെടുത്തുന്നതാണ് വാട്സാപ്പ് ചാറ്റ്. തനിക്ക് അനുകൂലമായി ടിആർപ്പിയിൽ കൃത്രിമം കാണിക്കുന്നതിനും ബിജെപി സർക്കാരിൽ സഹായം ആവശ്യപ്പെട്ടും അർണബ് നടത്തിയ സംഭാഷണമാണ് പുറത്തായിരിക്കുന്നത്. ടിആർപിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും സഹായം ലഭിക്കുമെന്നും ചാറ്റിൽ പറയുന്നു.
കാഴ്ചക്കാരുടെ വിവരം സംബന്ധിച്ച വിവരം ശേഖരിക്കുന്നതിനായി സോഫ്റ്റ്വെയർ സ്ഥാപിക്കാനുള്ള ട്രായിയുടെ നീക്കം അട്ടിമറിക്കാൻ ഭരണകക്ഷിയിലുള്ള തന്റെ സ്വാധീനം ഉപയോഗിക്കുമെന്ന് അർണബ് ചാറ്റിൽ ഉറപ്പു നൽകുന്നുണ്ട്.
ടിആർപി കേസുമായി ബന്ധപ്പെട്ട വാദം ജനുവരി 29ലേക്ക് മാറ്റിവെച്ച അതേ ദിവസമാണ് പാർത്തോ ദാസ് ഗുപ്തയുമായുള്ള വാട്സാപ്പ് ചാറ്റിലെ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. അടുത്ത വാദം കേൾക്കുന്നതുവരെ അർണബിനെ അറസ്റ്റ് ചെയ്യില്ലെന്ന് മുംബൈ പോലീസ് വ്യക്തമാക്കി.