ആപ്പ്ജില്ല

വിമാനത്താവളത്തില്‍ രജിത് കുമാറിന് സ്വീകരണം നല്‍കിയ സംഭവം։ രണ്ട് പേര്‍ അറസ്റ്റില്‍

സംഭവത്തിൽ നടപടിയുണ്ടാകുമെന്ന് കളക്ടർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടിയുണ്ടായിരിക്കുന്നത്. ചേലാമറ്റം സ്വദേശികളായ നിബാഫ്, മുഹമ്മദ് അഫ്സല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

Samayam Malayalam 16 Mar 2020, 6:45 pm
കൊച്ചി։ കൊവിഡ് ജാഗ്രത നിലനില്‍ക്കെ ബിഗ് ബോസ് മത്സരാര്‍ത്ഥി ഡോ. രജിത് കുമാറിന് സ്വീകരണം നല്‍കിയ സംഭവതത്തില്‍ പോലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു. ചേലാമറ്റം സ്വദേശികളായ നിബാഫ്, മുഹമ്മദ് അഫ്സല്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
Samayam Malayalam rajith kumar

രജിത്ത് കുമാർ



Also Read : നിര്‍ഭയ കേസ് പ്രതികള്‍ വധശിക്ഷയ്ക്ക് എതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചു

കൊറോണ പശ്ചാത്തലത്തില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നിലനില്‍ക്കെ വിമാനത്താവളത്തില്‍ ഒത്തുകൂടിയ സംഭവത്തില്‍ നിരവധി വിമര്‍ശനങ്ങള്‍ ഉയർന്നിരുന്നു. സംഭവത്തില്‍ സ്വീകരണത്തിന് നേതൃത്വം നല്‍കിയവര്‍ക്ക് എതിരെയും കേസെടുക്കുമെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ് ഇന്ന് അറിയിച്ചിരുന്നു തുടര്‍ന്നാണ് നടപടിയുണ്ടായിരിക്കുന്നത്. പിന്നാലെ, സ്വീകരണത്തിന് എത്തിയവരെ അറസ്റ്റ് ചെയ്യുമെന്ന് റൂറല്‍ എസ്പിയും വ്യക്തമാക്കിയിരുന്നു.

ജില്ലാ കളക്ടറുടെ നിര്ദ്ദേശം അനുസരിച്ച് പോലീസ് രജിത് കുമാര്‍ അടക്കം 75 പേര്‍ക്കെതിരെയാണ് കേസെടുത്തത്. ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്ന് നിർദ്ദേശത്തിനിടെയാണ് നൂറു കണക്കിന് ആളുകള്‍ നെടുംബാശേരി വിമാനത്താവളത്തില്‍ എത്തിയത്.

Also Read : ജനുവരി മുതൽ കൊവിഡ് നിരീക്ഷണം തുടങ്ങിയെന്ന് മോദി; നുണയെന്ന് യാത്രികർ; BJP ട്വീറ്റ് പുലിവാൽ!

കൊവിഡ് പശ്ചാത്തലത്തില്‍ ആള്‍ക്കുട്ടത്തിലേക്ക് ഇറങ്ങരുതെന്ന് രജിത്തിനോട് പോലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതെല്ലാം മറികടന്നായിരുന്നു രജിത് എത്തിയത്. അന്യായമായി സംഘം ചേരല്‍, ഔദ്യോഗിക നിര്‍ദ്ദേശം അവഗണിക്കല്‍, പൊതു ഗതാഗതം തടസപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് രജിത്തിനും സംഘത്തിനും മേല്‍ ചുമത്തിയിരിക്കുന്നത്.

രജിത് കുമാറിന് പുറമെ ഷിയാസ്, പരീക്കുട്ടി, ഹബീബ് റഹമാന്‍ എന്നിവര്‍ക്കെതിരെയും കണ്ടലറിയാവുന്ന 75 പേര്‍ക്കെതിരെയുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്