കോട്ടയം: കൃഷിയിറക്കുന്നതിനുള്ള അവസാനവട്ട പണികൾക്കിടെ ട്രാക്ടറിനിടയിൽപ്പെട്ട് ചെളിയിൽ പുതഞ്ഞ് രണ്ടു പേർ മരിച്ചു. പനച്ചിക്കാട് ചോഴിയക്കാട് പാടത്താണ് ഇന്നലെ അപകടത്തിൽ രണ്ടു പേർ മരിച്ചത്. ട്രാക്ടർ തൊഴിലാളികളായ അയ്മനം പുലിക്കുട്ടിശേരി മുട്ടേൽ ലക്ഷം വീട് കോളനിയിൽ പുത്തൻകരിയിൽ ശശി (മോനി-56), നീലിമംഗലം ചാരംകുളങ്ങര വീട്ടിൽ ഷിനു (മണിക്കുട്ടൻ - 38) എന്നിവരാണ് മരിച്ചത്.
Also Read: എൽപി സ്കൂൾ വിദ്യാർഥികളെ പീഡിപ്പിച്ച അധ്യാപകന് 10 വർഷം തടവ്
ഇന്നലെ വൈകിട്ട് പാടത്തെ ജോലി കഴിഞ്ഞ് പണിക്കാർ മടങ്ങി പോകാൻ തുടങ്ങുന്ന സമയത്താണ് അപകടമുണ്ടായത്. മറ്റാർക്കും പെട്ടെന്ന് എത്താൻ കഴിയുന്ന സ്ഥലത്തായിരുന്നില്ല കൃഷിപ്പണികൾ നടന്നത്. ഒരു ട്രാക്ടർ അപകടത്തിൽപെട്ടപ്പോൾ മറ്റ് ട്രാക്ടറുകളിൽ പ്രവർത്തിച്ചിരുന്നവർ തന്നെയാണ് രക്ഷാപ്രവർത്തനം നടത്തിയത്. മൂവാറ്റുപുഴ സ്വദേശി റോജേഷ് ഒരു വർഷം മുൻപാണ് തരിശായി കിടന്ന 50 ഏക്കർ പാഠം കൃഷിക്കായി ഏറ്റെടുത്തത്.
Also Read: പട്ടാപ്പകൽ കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച ആന്ധ്ര സ്വദേശി അറസ്റ്റിൽ
പാടം ഉഴുതുമറിച്ച ശേഷം കുറച്ച് ദിവസങ്ങൾക്ക് മുൻപ് വെള്ളം പാടത്തേക്ക് പമ്പ് ചെയ്യാനിരുന്നതാണ്. പ്രദേശവാസികളിൽ ചിലർ തടസം ഉന്നയിച്ചെങ്കിലും ഇന്നലെ പനച്ചിക്കാട് പഞ്ചായത്ത് നാഗത്തിന്റെ നേതൃത്വത്തിൽ ചർച്ച നടത്തി ഇന്ന് പമ്പിങ് ആരംഭിക്കാനിരിക്കെയാണ് അപകടം നടന്നത്. 35വർഷത്തിന് ശേഷമാണ് ഈ പാടശേഖരത്തിൽ കൃഷിയിറക്കുന്നത്. അപകടത്തൽപ്പെട്ട ട്രാക്ടറുകൾ ഉയർത്തിയെടുത്തപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു.