ആപ്പ്ജില്ല

അണ്ണാൻകുഞ്ഞിനെ രക്ഷിക്കാൻ കിണറ്റിലിങ്ങിയ 2 യുവാക്കൾ മരിച്ചു

കിണറ്റിൽ വീണ അണ്ണാൻകുഞ്ഞിനെ രക്ഷിക്കാനായി ആദ്യം കിണറ്റിലിറങ്ങിയ സുരേഷ് ശ്വാസം മുട്ടിയതിനെത്തുടര്‍ന്ന് ബോധരഹിതനായി കിണറ്റിൽ വീഴുകയായിരുന്നു. സുരേഷിന രക്ഷിക്കാനായി അയൽവാസികളായ സുരേന്ദ്രനും കൃഷ്ണൻകുട്ടിയും കിണറ്റിലിറങ്ങിയെങ്കിലും പിന്നാലെ ഇവരും ബോധരഹിതരായി വീണു.

Samayam Malayalam 14 Apr 2019, 4:00 pm

ഹൈലൈറ്റ്:

  • മരിച്ചത് ശ്വാസം മുട്ടി ബോധരഹിതരായി വീണ്
  • ഒരാള്‍ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ
  • സംഭവം പാലക്കാട് പട്ടാമ്പിയിൽ
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam youth-dies-in-attempt-rescue-squirrel_710x400xt
പട്ടാമ്പി: അണ്ണാൻ കുഞ്ഞിനെ രക്ഷിക്കാനായി കിണറ്റിലിറങ്ങിയ രണ്ട് യുവാക്കള്‍ ശ്വാസം മുട്ടി മരിച്ചു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്.
കരിമ്പനക്കൽ രാമകൃഷ്ണന്‍റെ മകൻ സുരേഷ്, മയിലാട്ടുകുന്ന് കുഞ്ഞിക്കുട്ടന്‍റെ മകൻ സുരേന്ദ്രൻ എന്നിവരാണ് മരിച്ചത്. സുരേന്ദ്രന്‍റെ സഹോദരനായ കൃഷ്ണൻകുട്ടിയാണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്.

കിണറ്റിൽ വീണ അണ്ണാൻകുഞ്ഞിനെ രക്ഷിക്കാനായി ആദ്യം കിണറ്റിലിറങ്ങിയ സുരേഷ് ശ്വാസം മുട്ടിയതിനെത്തുടര്‍ന്ന് ബോധരഹിതനായി കിണറ്റിൽ വീഴുകയായിരുന്നു. സുരേഷിന രക്ഷിക്കാനായി അയൽവാസികളായ സുരേന്ദ്രനും കൃഷ്ണൻകുട്ടിയും കിണറ്റിലിറങ്ങിയെങ്കിലും പിന്നാലെ ഇവരും ബോധരഹിതരായി വീണു. തുടര്‍ന്ന് നാട്ടുകാര്‍ മൂന്നുപേരെയും പുറത്തെത്തിച്ചെങ്കിലും യുവാക്കള്‍ രണ്ടു പേരും മരണപ്പെട്ടിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്