ആപ്പ്ജില്ല

വൃക്ക മാറ്റിവയ്ക്കലിനിടെ രോഗി മരിച്ച സംഭവം; ഡോക്ടര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

യൂറോളജി, നെഫ്രോളജി വിഭാഗങ്ങളിലെ തലവന്‍മാരെയാണ് സസ്‌പെന്‍ഡ് ചെയ്തതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. അന്വേഷണത്തിന് ശേഷമാണ് നടപടിയെന്നും സമഗ്രമായി അന്വേഷണം നടത്താന്‍ ഉത്തരവിട്ടതായും ആരോഗ്യ വകുപ്പ് മന്ത്രി അറിയിച്ചു. വൃക്ക സൂക്ഷിച്ചിരുന്ന പെട്ടി ആശുപത്രി ജീവനക്കാര്‍ ഏറ്റുവാങ്ങിയശേഷമാണ് വീഴ്ചയുണ്ടായതെന്നാണ് ആക്ഷേപം.

Samayam Malayalam 20 Jun 2022, 9:59 pm
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വൃക്ക മാറ്റിവയ്ക്കലിനിടെ രോഗി മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍. യൂറോളജി, നെഫ്രോളജി വിഭാഗങ്ങളിലെ തലവന്‍മാരെയാണ് സസ്‌പെന്‍ഡ് ചെയ്തതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.
Samayam Malayalam Doctor
പ്രതീകാത്മക ചിത്രം


Also Read: മുജീബിന്റെ വായിൽ തുണി തിരുക്കി ക്രൂര മർദ്ദനം, ഫോട്ടോ ഭാര്യയ്ക്ക് അയച്ചു, അടച്ചിട്ടത് വായുവും വെളിച്ചവും കടക്കാത്ത റൂമിൽ, ഒടുവിൽ മനംനൊന്ത് ആത്മഹത്യ, 12 പേർ അറസ്റ്റിൽ‌

അന്വേഷണത്തിന് ശേഷമാണ് നടപടിയെന്നും സമഗ്രമായി അന്വേഷണം നടത്താന്‍ ഉത്തരവിട്ടതായും ആരോഗ്യ വകുപ്പ് മന്ത്രി അറിയിച്ചു. മരണ കാരണം അറിയാന്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും. ഏകോപനത്തില്‍ പിഴവുണ്ടായെന്നും മന്ത്രി പറഞ്ഞു. പുറത്തുനിന്നെത്തിയവര്‍ വൃക്ക അടങ്ങിയ പെട്ടിയെടുത്ത് ഓടുകയായിരുന്നു. ഓപ്പറേഷന്‍ തിയറ്റര്‍ എവിടെയെന്ന് ഇവര്‍ക്ക് അറിയാത്തത് ആശയക്കുഴപ്പമുണ്ടാക്കിയെന്നും മന്ത്രി പറഞ്ഞു.

Also Read: ആ രീതി സിപിഎമ്മിനില്ല; വി കുഞ്ഞികൃഷ്ണനുമായി മധ്യസ്ഥ ചർച്ച നടത്തിയിട്ടില്ലെന്ന് പി ജയരാജൻ, പയ്യന്നൂർ‌ ഫണ്ട് വിവാദത്തിലെ ആ വാർത്ത തെറ്റ്

ഞായറാഴ്ച ഉച്ചയ്ക്ക് 2.50നാണ് എറണാകുളത്തെ രാജഗിരി ആശുപത്രിയില്‍നിന്ന് വൃക്കയുമായി സംഘം പുറപ്പെട്ടത്. ഇക്കാര്യം രാവിലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അറിയിച്ചിരുന്നു. വൈകിട്ട് 5.30ന് ആംബുലന്‍സ് പൊലീസ് സുരക്ഷയില്‍ മെഡിക്കല്‍ കോളേജിലെ സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്കിനു മുന്നിലെത്തി. എന്നാല്‍, വൃക്ക സൂക്ഷിച്ചിരുന്ന പെട്ടി വാങ്ങാന്‍ ആരും ഉണ്ടായിരുന്നില്ല.

തുടര്‍ന്ന് അവിടെയുണ്ടായിരുന്ന ആംബുലന്‍സ് ജീവനക്കാര്‍ വൃക്ക സൂക്ഷിച്ചിരുന്ന പെട്ടിയുമായി റിസപ്ഷനില്‍ എത്തിയെങ്കിലും എവിടെയാണ് എത്തിക്കേണ്ടതെന്നു നിര്‍ദേശിക്കാനും ആരുമുണ്ടായിരുന്നില്ല. പിന്നീട് ഓപ്പറേഷന്‍ തിയേറ്റര്‍ മുകളിലാണെന്നു വിവരം ലഭിച്ചതിനെ തുടര്‍ന്നു വൃക്കയുമായി ഇവര്‍ ലിഫ്റ്റില്‍ മുകളിലെത്തി. ഓപ്പറേഷന്‍ തിയറ്റര്‍ അടഞ്ഞു കിടന്നതിനാല്‍ കാത്തു നില്‍ക്കേണ്ടിവന്നു.

പിന്നീട് ചില ജീവനക്കാരെത്തിയാണ് പെട്ടി വാങ്ങിയത്. വൃക്ക സൂക്ഷിച്ചിരുന്ന പെട്ടി ആശുപത്രി ജീവനക്കാര്‍ ഏറ്റുവാങ്ങിയശേഷമാണ് വീഴ്ചയുണ്ടായതെന്നാണ് ആക്ഷേപം. വൈകിട്ട് അഞ്ചരയോടെ വൃക്ക എത്തിച്ചെങ്കിലും രാത്രി ഒന്‍പതിനു ശേഷമാണ് ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ വിജയിക്കാത്തതിനെ തുടര്‍ന്ന് കാരക്കോണം സ്വദേശി സുരേഷ് (54) തിങ്കളാഴ്ച പുലര്‍ച്ചെ മരിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്