ആപ്പ്ജില്ല

'കൊലപാതകം നടത്തിയത് ആറ് പേര്‍ ചേര്‍ന്ന്'; പ്രതികള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് എഫ്‌ഐആര്‍, അന്വേഷണം വ്യാപിപ്പിച്ച് പോലീസ്

മുഖ്യപ്രതി സജീവ് രണ്ടാം പ്രതി അൻസാർ എന്നിവരുടെ നേതൃത്വത്തിലാണ് കൊലപാതകം നടന്നതെന്നാണ് എഫ്‌ഐആറിൽ പോലീസ് വ്യക്തമാക്കുന്നത്. ആറ് പേർ ചേർന്നാണ് കൊലപാതകം നടത്തിയത്

Samayam Malayalam 31 Aug 2020, 11:41 pm
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിക്കൊന്ന സംഭവത്തിൽ പ്രതികൾ കോൺഗ്രസ് പ്രവർത്തകരെന്ന് പോലീസ് എഫ്ഐആർ. കൊല നടത്താനുള്ള ഉദ്ദേശത്തോടെയാണ് പ്രതികൾ സംഭവസ്ഥലത്ത് എത്തിയത്. മുഖ്യപ്രതി സജീവ് രണ്ടാം പ്രതി അൻസാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. മൂന്ന് പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്നും തിരുവനന്തപുരം റൂറൽ എസ്‌പി വ്യക്തമാക്കി.
Samayam Malayalam കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകർ
കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകർ


Also Read: 'തിരുവോണത്തിന് കോൺഗ്രസിൻ്റെ ചോരപ്പൂക്കളം'; 'വടിവാൾ രാഷ്ട്രീയത്തിനെതിരെ' സിപിഎം നേതാക്കൾ

ഞായറാഴ്‌ച രാത്രിയാണ് ഡിവൈഎഫ് പ്രവർത്തകരായ ഹഖ് മുഹമ്മദ് (24), തേവലക്കാട് യൂണിറ്റ് സെക്രട്ടറി മിഥിലാജ് (32) എന്നിവരെ വെട്ടിക്കൊന്നത്. ഗുരുതരമായി പരിക്കേറ്റ മിഥുലാജ് സംഭവസ്ഥലത്തും ഹഖ് ആശുപത്രിയിലുമാണ് മരിച്ചത്. കൊല നടത്തിയത് കോൺഗ്രസ് പ്രവർത്തകരാണെന്ന് വ്യക്തമാക്കുന്നതാണ് പോലീസ് എഫ്ഐആർ.

ആറ് പേർ ചേർന്നാണ് കൊലപാതകം നടത്തിയത്. മിഥിലാജിനെയും ഹഖ് മുഹമ്മദിനെയും വെട്ടിയത് സജീവും സനലുമാണ്. കേസിലെ പരാതിക്കാരനായ ഷെഹീലിനെ സജീവ് ചീത്ത വിളിച്ച ശേഷമാണ് ഷെഹീലിന്റെ സുഹൃത്തുക്കളായ ഹഖിനെയും മിഥുലജിനെയും പ്രതികള്‍ വെട്ടിക്കൊന്നതെന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നു. ഒരു വാളും കത്തിയും സംഭവ സ്ഥലത്ത് ഉപേക്ഷിച്ചാണ് അക്രമികള്‍ കടന്നുകളഞ്ഞത്.

Also Read: വെഞ്ഞാറമൂട് ഇരട്ടക്കൊല: കസ്റ്റഡിയിലുള്ളത് കോൺഗ്രസ് പ്രവര്‍ത്തകര്‍, 'കൊലപാതകം ആസൂത്രിതം'

മുഖ്യപ്രതികളായ സജീവ്, സനൽ മറ്റ് പ്രതികളായ ഷജിത്ത്, അൻസാർ, സതി എന്നിവരുൾപ്പെടെ എട്ട് പേർ പോലീസിൻ്റെ പിടിയിലായി. സജീവിനും സനലിനും കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ട്. പ്രതികൾക്ക് സഹായം ചെയ്‌ത് നൽകിയെന്ന് കരുതുന്ന പ്രാദേശിക ഐഎൻടിയുസി പ്രവർത്തകനായ ഉണ്ണിയെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. മറ്റ് പ്രതികൾക്കായി അന്വേഷണം തുടരുകയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്