ആപ്പ്ജില്ല

മരട് കെട്ടിടങ്ങൾ പൊളിച്ചു; കേരളത്തിൽ നിയമം തെറ്റിച്ചത് 26,000 കെട്ടിടങ്ങൾ; ഇതേ വിധി?

സുപ്രീംകോടതി വിധിക്ക് ശേഷം മരടിലെ രണ്ട് കെട്ടിടങ്ങൾ പൊളിച്ചു. കേരളത്തിൽ ഇതേ വിധി കാത്ത് 26000 കെട്ടിടങ്ങളെങ്കിലും ഉണ്ടാകുമെന്നാണ് വിവിധ റിപ്പോർട്ടുകൾ. തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച കെട്ടിടങ്ങൾ പൊളിച്ചാൽ ഇവയും പൊളിക്കപ്പെടും

Samayam Malayalam 11 Jan 2020, 4:26 pm
കൊച്ചി: തീരദേശ നിയമം ലംഘിച്ച് നിര്‍മ്മിച്ച കൊച്ചി മരടിലെ ഫ്ലാറ്റുകള്‍ നിയന്ത്രിത സ്ഫോടനങ്ങളിലൂടെ ഇന്ന് തകര്‍ത്തപ്പോള്‍ സര്‍ക്കാരിന് മുന്നിലുള്ളത് സമാന രീതിയില്‍ നിര്‍മ്മിച്ച 26,000ലധികം കെട്ടിടങ്ങള്‍. 10 തീരദേശ ജില്ലകളിലായാണ് ഇത്രയധികം നിയമലംഘന കെട്ടിടങ്ങള്‍ സ്ഥിതി ചെയ്യുന്നത്.
Samayam Malayalam A view of Golden Kayaloram high rise apartments
കൊച്ചിയിൽ ഞായറാഴ്ച്ച തകർക്കുന്നു ഗോൾഡൻ കായലോരം കെട്ടിടം - PTI


സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ്രകാരം തീരദേശ ജില്ലാ കമ്മിറ്റികള്‍ നടത്തിയ പഠനത്തിലാണ് 26,259 കെട്ടിടങ്ങള്‍ സമാന രീതിയിലാണ് നിര്‍മ്മിച്ചതെന്ന് കണ്ടെത്തിയിരിക്കുന്നത്. ഈ മാസം 12ന് മുന്‍പായി സിഡിസി ഇത്തരത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന എല്ലാ കെട്ടിടങ്ങളെക്കുറിച്ചുള്ള വിശദമായി പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കും. എന്നാല്‍ വിശദമായ പരിശോധനയ്ക്ക് ശേഷം ഈ നമ്പരുകള്‍ കുറയുമെന്നാണ് വിദഗ്ദ്ധര്‍ നല്‍കുന്ന സൂചന.

Also Read: ഫ്ലാറ്റുകൾ പൊളിയുന്ന നിമിഷം ഫോട്ടോകളിൽ

സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ്രകാരം കഴിഞ്ഞ സെപ്തംബറില്‍ ചീഫ് സെക്രട്ടറിയുടെ മേല്‍നേട്ടത്തില്‍ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന ഈ കണക്ക് പുറത്തുവന്നിരിക്കുന്നത്. കണക്ക് പ്രകാരം കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, തൃശ്ശൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് ഇത്തരത്തിലുള്ള നിര്‍മ്മിതികളുള്ളത്.

Also Read: മരടില്‍ ബാക്കിയുള്ളത് കോണ്‍ക്രീറ്റ് കൂമ്പാരം

കോസ്റ്റല്‍ സോണ്‍ മാനേജ്മെന്‍റ് പ്ലാനിന്‍റെയും ഗൂഗിള്‍ ഇമേജിന്‍റെ സഹായത്തോടെയുമാണ് ഈ സര്‍വ്വേ നടത്തിയിരിക്കുന്നത്. ഇത് പ്രകാരം മരട് മുന്‍സിപ്പാലിറ്റിയില്‍ മാത്രം 41 നിയമലംഘിച്ചുള്ള കെട്ടിടങ്ങളാണുള്ളത്. കൊച്ചി കോര്‍പ്പറേഷന്‍ പരിധിയില്‍ 93 കെട്ടിടങ്ങളുമാണുള്ളത്. മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷനുള്ള തീരദേശ നിയന്ത്രണ മേഖലയില്ലുള്ള ബഹുനില കെട്ടിടങ്ങളുടെ കൂടുതല്‍ രേഖകള്‍ പരിശോധിച്ച ശേഷം അടുത്ത നടപടികളിലേക്ക് കടക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇതിന് പിന്നാലെ കോഴിക്കോട് കോര്‍പ്പറേഷന്‍ മേഖലയില്‍ 1,615 കെട്ടിടങ്ങളും കണ്ടെത്തിയിട്ടുണ്ട്.

എന്നാല്‍, കോട്ടയത്ത് തീരദേശ മാനേജ്മെന്‍റ് അതോറിറ്റി വിദഗ്ദ്ധരുടെ അഭാവത്തില്‍ നിര്‍മ്മിതികളില്‍ നിയമലംഘനമുണ്ടായി എന്ന് സിഡിസി കണ്ടെത്തിയിരുന്നു. ഇതോടെ ഇത്തരത്തിലുള്ള എല്ലാ കെട്ടിടങ്ങളും തകര്‍ക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്