ഏറ്റുമാനൂർ: കോട്ടയത്ത് നിയന്ത്രണം വിട്ട കാറിടിച്ച് വഴിയാത്രക്കാരായ രണ്ട് പെൺകുട്ടികള്‍ മരിച്ച സംഭവത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ലെജിയും മരിച്ചു. നേരത്തേ മരിച്ച പെണ്‍കുട്ടികളുടെ അമ്മയാണ് ലെജി. പേരൂര്‍ കണ്ടംചിറയിലാണ് നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറി പെണ്‍കുട്ടികള്‍ക്ക് ദാരുണാന്ത്യം സംഭവിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.15ഓടെയാണ് അപകടമുണ്ടായത്. പേരൂര്‍ സ്വദേശി ബിജുവിന്‍റെ മക്കളായ നീനു (16), അന്നു (19) എന്നിവരാണ് അപകടത്തില്‍ ആദ്യം മരിച്ചത്. അപകടത്തിൽ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന അമ്മ ലെജിക്കും (45) കാറിന്‍റെ ഡ്രൈവര്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിലിരിക്കെയാണ് ലെജിയും മരണത്തിന് കീഴടങ്ങിയിരിക്കുന്നത്. ഇതോടെ മരണസംഖ്യം മൂന്നായി.
ഏറ്റുമാനൂര്‍ ഭാഗത്ത് നിന്നെത്തിയ കാറാണ് ലെജിയെയും മക്കളെയും ഇടിച്ചുതെറിപ്പിച്ചത്. ഇവരെ ഇടിച്ച ശേഷം സമീപത്തെ പുരയിടത്തിലേക്ക് പാഞ്ഞുകയറിയ കാര്‍ ഒരു മരത്തില്‍ ഇടിച്ചു നിന്നു. ഇടിയുടെ ആഘാതത്തിൽ കാര്‍ പൂർണമായും തകര്‍ന്നിട്ടുണ്ട്. അതേസമയം വെളുത്ത നിറത്തിലുള്ള ഒരു കാര്‍ തന്‍റെ കാറിനു പിന്നില്‍ ഇടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് പരിക്കേറ്റ കാര്‍ ഡ്രൈവര്‍ പറഞ്ഞതായാണ് വിവരം.
ഏറ്റുമാനൂര്‍ ഭാഗത്ത് നിന്നെത്തിയ കാറാണ് ലെജിയെയും മക്കളെയും ഇടിച്ചുതെറിപ്പിച്ചത്. ഇവരെ ഇടിച്ച ശേഷം സമീപത്തെ പുരയിടത്തിലേക്ക് പാഞ്ഞുകയറിയ കാര്‍ ഒരു മരത്തില്‍ ഇടിച്ചു നിന്നു. ഇടിയുടെ ആഘാതത്തിൽ കാര്‍ പൂർണമായും തകര്‍ന്നിട്ടുണ്ട്. അതേസമയം വെളുത്ത നിറത്തിലുള്ള ഒരു കാര്‍ തന്‍റെ കാറിനു പിന്നില്‍ ഇടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് പരിക്കേറ്റ കാര്‍ ഡ്രൈവര്‍ പറഞ്ഞതായാണ് വിവരം.