കണ്ണൂര്‍: പക്ഷിക്കൂടിനുള്ളിൽ സൂക്ഷിച്ചിരുന്ന ബോംബ് താഴെ വീണ് പൊട്ടി രണ്ട് കുട്ടികള്‍ക്ക് ഗുരുതര പരിക്ക്. കണ്ണൂര്‍ നടുവിലാണ് സംഭവം ഉണ്ടായത്. വീടിനു മുന്നിൽ സ്ഥാപിച്ചിരുന്ന പക്ഷിക്കൂടിനുള്ളിൽ സൂക്ഷിച്ചിരുന്ന ബോംബ് താഴെ വീണ് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കതിരുമ്മൽ ഷിബുവിൻ്റെ മകൻ എം എസ് ഗോകുൽ (8), ശിവകുമാറിൻ്റെ മകൻ ഇളം പാവിൽ കാഞ്ചിൽ കുമാര്‍ (12) എന്നീ കുട്ടികള്‍ക്കാണ് അപകടത്തിൽ പരിക്കേറ്റത്. സ്ഫോടനത്തിൽ ഗോകുലിൻ്റെ ജനനേദന്ദ്രിയം പൂര്‍ണ്ണമായും തകര്‍ന്നെന്നാണ് റിപ്പോര്‍ട്ട്.
ആര്‍എസ്എസ് പ്രവര്‍ത്തകനായ കതിരുമ്മൽ ഷിബുവിൻ്റെ വീട്ടിലാണ് സ്ഫോടനമുണ്ടായത്. പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി അന്വേഷണം നടത്തി. സ്ഥോടനത്തിൽ പരിക്കേറ്റ കുട്ടികള്‍ക്ക് തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നല്കിയ ശേഷം കണ്ണൂര്‍ കൊയിലി ആശുപത്രിയിലേയ്ക്ക് മാറ്റി.
ആര്‍എസ്എസ് പ്രവര്‍ത്തകനായ കതിരുമ്മൽ ഷിബുവിൻ്റെ വീട്ടിലാണ് സ്ഫോടനമുണ്ടായത്. പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി അന്വേഷണം നടത്തി. സ്ഥോടനത്തിൽ പരിക്കേറ്റ കുട്ടികള്‍ക്ക് തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നല്കിയ ശേഷം കണ്ണൂര്‍ കൊയിലി ആശുപത്രിയിലേയ്ക്ക് മാറ്റി.