ആപ്പ്ജില്ല

കാസർഗോഡ് കൊലപാതകം: രണ്ട് പേർ കസ്റ്റഡിയിൽ

അക്രമികളുടേതെന്ന് കരുതപ്പെടുന്ന രണ്ടു ബൈക്കുകളും അന്വേഷണസംഘം കണ്ടെത്തി. കൃപേഷിന്റെ നെറ്റിയിൽ 13 സെന്റിമീറ്റർ നീളത്തിൽ വലിയ മുറിവുണ്ടായിരുന്നു. മാരകമായ അഞ്ച് വെട്ടുകൾ ഏറ്റിരുന്നെന്നും ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു.

Samayam Malayalam 18 Feb 2019, 5:18 pm

ഹൈലൈറ്റ്:

  • ശരത്തിനും കൃപേഷിനും ആഴത്തിൽ മുറിവേറ്റിരുന്നുവെന്ന് റിപ്പോർട്ട്
  • ക്രൈം ബ്രാഞ്ചിനാണ് അന്വേഷണ ചുമതല
  • അക്രമികളുടേതെന്ന് കരുതുന്ന രണ്ടു ബൈക്കുകളും കണ്ടെത്തി
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam kripesh sarat
കാസർഗോഡ്: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. കൃപേഷ്, ശരത് എന്നീ യൂത്ത് കോൺഗ്രസുകാരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കേരള പോലീസ് കർണാടക പോലീസിന്റെ സഹായവും തേടി. ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി എം.പ്രദീപ് കുമാറിനാണ് അന്വേഷണ ചുമതല. ക്രൈം ബ്രാഞ്ചിനെ കൂടി ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലപ്പെടുത്തി.
അക്രമികളുടേതെന്ന് കരുതപ്പെടുന്ന രണ്ടു ബൈക്കുകളും അന്വേഷണസംഘം കണ്ടെത്തി. കൃപേഷിന്റെ നെറ്റിയിൽ 13 സെന്റിമീറ്റർ നീളത്തിൽ വലിയ മുറിവുണ്ടായിരുന്നു. മാരകമായ അഞ്ച് വെട്ടുകൾ ഏറ്റിരുന്നെന്നും ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. കൊടുവാൾ പോലീസ് മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണ് ഇരുവരെയും വെട്ടിയതെന്നാണ് നിഗമനം. ശരത് ലാലിന്റെ കഴുത്തിൽ 23 സെന്റിമീറ്റർ നീളത്തിലും മുറിവുണ്ടായിരുന്നു. സിപിഎം ലോക്കൽ സെക്രട്ടറിയെ മർദ്ദിച്ച കേസിൽ റിമാൻഡിലായിരുന്ന ശരത്‌ലാൽ ഒരാഴ്ച മുൻപാണ് ജാമ്യത്തിലിറങ്ങിയത്. ഇന്നലെ വൈകുന്നേരമാണ് ശരത്തിനെയും കൃപേഷിനെയും അജ്ഞാത സംഘം വെട്ടിക്കൊലപ്പെടുത്തിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്